ബൈക്കിൽ സഞ്ചരിച്ച അഷ്റഫ് ബസിന്റെ മുൻ ചക്രത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഇയാളെയും കൊണ്ട് ബസ് അൽപ്പ ദൂരം മുന്നോട്ട് സഞ്ചരിക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ബസ് ഡ്രൈവറോട് യുവാവ് ടയറിനടിയിൽ കുടുങ്ങിയ കാര്യം പറഞ്ഞത്. ബസ് പിറകോട്ട് എടുക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ഇയാളെ ചക്രത്തിനടിയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്യുകയായിരുന്നു.
റോഡിൽ തെറിച്ചു വീണ ഭാര്യയെയും രണ്ടു മക്കളെയും നാട്ടുകാർ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അരീക്കോട് വെച്ച് അഷ്റഫ് മരണപ്പെട്ടത്. ഇയാളുടെ മൃതദേഹം അരീക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.