കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടത്തി. മൂന്ന് കേസുകളിൽ നിന്നായി 702 പേരാണ് നിലവിൽ സമ്പർക്കത്തിലുള്ളത് ആദ്യം മരണപ്പെട്ടയാളുകളുടെ സമ്പർക്കപ്പട്ടികയിൽ 371 പേരും രണ്ടാമത്തെയാളുടെ സമ്പർക്കപ്പട്ടികയിൽ 281 പേരുമാണുള്ളത്.രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം ലക്ഷണം കണ്ടെത്തിയിട്ടുണ്ട്.ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇതുവരെ ആകെ ഏഴ് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്,പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ് കോഴിക്കോട് ജില്ലയിൽ സജ്ജമാക്കും.ഇതോടെ ഫലം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാകും.കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പരിശോധന.