ഭാര്യയെയും രണ്ട് വയസ്സ് മാത്രമുള്ള കുഞ്ഞിനെയും സംഘം ആക്രമിച്ചുവെന്നും ഷിഹാബ് പറയുന്നു. വഴിയിൽ കിടന്ന കല്ലെടുത്ത് തനിക്കു നേരേ എറിഞ്ഞുവെന്നും ഒഴിഞ്ഞുമാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്നും ഷിഹാബ് പറഞ്ഞു. കാറിന്റെ ചില്ല് സംഘം തകർത്തു. സംഘത്തിലെ രണ്ടുപേരെ ഷിഹാബ് തടഞ്ഞുവച്ച് പൊലീസിൽ എൽപ്പിക്കുകയായിരുന്നു. കാറുമായി രക്ഷപ്പെട്ട അബു താഹിറിനെ പൊലീസ് പിന്തുടർന്നാണ് പിടിച്ചത്. മൂവരും കടുത്ത മദ്യലഹരിയിൽ ആയിരുന്നുവെന്ന് വാളയാർ പൊലീസ് പറഞ്ഞു.