കൊച്ചി> കേരള പൊലീസ് സൈബർ സുരക്ഷകളിൽ കൂടുതൽ കാര്യക്ഷമമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൈബർ സുരക്ഷാ സമ്മേളനം ‘കൊക്കൂണി’ന്റെ 15-ാം പതിപ്പ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈബർ കുറ്റകൃത്യങ്ങൾക്ക് കൂടുതലായി ഇരകളാകുന്നത് സ്‌ത്രീകളും കുട്ടികളുമാണ്. സൈബർ സുരക്ഷ സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. ഓരോ പൗരന്റേയും ഉത്തരവാദിത്വമാണ്. സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പൊതുജനങ്ങളുടെ കൂടി സഹകരണം ആവശ്യമാണ്. പൊതു-സ്വകാര്യ സഹകരണത്തോടെ സൈബർ സുരക്ഷ വർദ്ധിപ്പിക്കാനാകണമെന്നും കൊക്കൂൺ ശില്‌പശാല ഇതിന് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്റർപോൾ കണക്കു അനുസരിച്ചു കുട്ടികളും യുവാക്കളും സൈബർ സുരക്ഷ ഭീഷണിയിലാണെന്നും സമൂഹ മാധ്യമങ്ങൾ എങ്ങിനെ സുരക്ഷിതമായി ഉപയോഗിക്കണം എന്നതിനെക്കുറിച്ചു ഇവരെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.