കണ്ണൂർ: ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ കേരളത്തിനായെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പ് ഡിടിപിസി മുഖേന നടപ്പാക്കിയ കാട്ടാമ്പള്ളി കയാക്കിംഗ് ടൂറിസം സെന്റർ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷത്തിന്റെ ആദ്യപകുതിയിൽ 38 ലക്ഷത്തോളം ആഭ്യന്തര സഞ്ചാരികൾ സംസ്ഥാനത്തെത്തി. ടൂറിസംമേഖലയിൽ 72.48 ശതമാനം വളർച്ച കൈവരിച്ചു. കാട്ടാമ്പള്ളി മികച്ച ടൂറിസംസാധ്യതയുള്ള പ്രദേശമാണ്. കാട്ടാമ്പള്ളിയും അതിനോടു ചേർന്ന പ്രദേശങ്ങളും ചേർത്തു കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.
കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ടൂറിസം ഡപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. സരള, കെ. താഹിറ, എം. നികേത്, കെ.എൻ. മുസ്തഫ, വി. ഷാജി, ഹസ്നവി കാട്ടാമ്പള്ളി, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ജെ.കെ. ജിജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
previous post