സ്കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുക്കളുടെ അതിവ്യാപനം തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് വ്യാജ മദ്യ നിർമാണവും വിതരണവും മദ്യക്കടത്തും തടയാൻ രൂപീകരിച്ച ജില്ലാതല ജനകീയ കമ്മിറ്റി തീരുമാനിച്ചു. ഓണത്തിന് മുന്നോടിയായി ഇന്നലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ജാഗ്രത സമിതികളില്‍ യുവജന സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്താനും പ്രവര്‍ത്തനം ശക്തമാ ക്കാനും യോഗത്തില്‍ തീരുമാനമായി. എക്സൈസ്, പൊലീസ് വകുപ്പുകളുമായി ചേര്‍ന്ന് നടപടി കര്‍ശനമാക്കുമെന്ന് യോഗത്തില്‍ അധ്യക്ഷ വഹിച്ച ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഓണാഘോഷത്തിനു മുന്നോടിയായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം എക്സൈസ് ഡിവിഷന് ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങിയതായും 04972706698 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഗസ്റ്റിന് ജോസഫ് അറിയിച്ചു.