കച്ചേരിക്കടവ്: കച്ചേരിക്കടവ് പ്രദേശത്ത് കാട്ടാനശല്യം വീണ്ടും രൂക്ഷം. ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെ ആറ് ആനകൾ പുഴ കടന്നുവന്ന് കൃഷികൾ വ്യാപകമായി നശിപ്പിച്ചു. മണിക്കൊന്പേൽ വിൽസൺ, അന്നമ്മ കണ്ടത്തിൻകുടി എന്നിവരുടെ വാഴ, കൊക്കോ എന്നിവയാണ് നശിപ്പിച്ചത്. രാത്രി വീണ്ടും കച്ചേരിക്കടവ് -പാലത്തിൻകടവ് റോഡിൽ ആനകൾ വീണ്ടും തന്പടിച്ചു. വാഹനത്തിൽ വന്ന യാത്രക്കാർ ഇറങ്ങിയോടി. രാത്രികാലങ്ങളിൽ റോഡിൽ കൂടിയിലുള്ള യാത്ര ദുഷ്കരമാണ്. രാത്രിയിൽ വീണ്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ വന്ന് ആനയെ ഓടിച്ച് പുഴ കടത്തിയെങ്കിലും വീണ്ടും തിരിച്ചുവരികയായിരുന്നു. സംഭവസ്ഥലം വാർഡ് അംഗം ഐസക് ജോസഫ്, ഫോറസ്റ്റർ ജിജിൽ, പി.ടി. ചാക്കോ എന്നിവർ സന്ദർശിച്ചു.
previous post