കോവിഡ് മലയോരത്ത് പടർന്നുപിടിച്ച അവസരത്തിൽ ജനജീവിതത്തിന് താങ്ങായത് പേരാവൂർ ആസ്പത്രിയിലും വിവിധ സ്വകാര്യ കെട്ടിടങ്ങളിലും പഞ്ചായത്തും ആരോഗ്യവകുപ്പും ഏർപ്പെടുത്തിയ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളാണ്. ഈ സാഹചര്യത്തിലാണ് മുക്കാൽ കോടി രൂപ വിലവരുന്ന ലിക്വിഡ് ഓക്സിജൻ പ്ലാന്റ് ആസ്പത്രിക്ക് അനുവദിച്ചത്. പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിയ സമയത്ത് സമീപവാസികളായ രണ്ടുപേർ ആസ്പത്രി സ്ഥലത്തിന്മേൽ അവകാശമുന്നയിച്ച് ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. ഇതോടെ ഓക്സിജൻ പ്ലാന്റിന്റെ കാര്യവും പ്രതിസന്ധിയിലാണ്.
previous post