• Home
  • Uncategorized
  • കൊട്ടിയൂർ വൈശാഖ മഹോത്സവം നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു
Uncategorized

കൊട്ടിയൂർ വൈശാഖ മഹോത്സവം നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു


കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മെയ് 16 നു അക്കരെക്കൊട്ടിയൂരിൽ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്തും 21 ന് ഉത്സവത്തിലെ പരമപ്രധാന ചടങ്ങായ നെയ്യാട്ടവും നടക്കാനിരിക്കേ ഇക്കരെ കൊട്ടിയൂരിലും അക്കരെ കൊട്ടിയൂരിലും ഇതുസംബന്ധിച്ച നിർമ്മാണ പ്രവർത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന വലുതും ചെറുതുമായ വാഹനങ്ങൾ ഗതാഗതക്കുരുക്ക് സൃഷിടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വിപുലമായ പാർക്കിങ് സൗകര്യങ്ങൾ ഇത്തവണ ഒരുക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കയാണ്. ഭക്തജനങ്ങൾക്കായി കുടിവെള്ളം ലഭ്യമാക്കാ നാവശ്യമായ വിപുലമായ സജ്ജീകരണങ്ങളും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി അക്കരെ കൊട്ടിയൂരിൽ പുതിയ കിണറും വാട്ടർടാങ്കും നിർമ്മിച്ച് കഴിഞ്ഞു. പ്രദേശത്തെ പത്തോളം കിണറുകളും ശുചീകരിച്ചു കഴിഞ്ഞു.
അക്കരെ കൊട്ടിയൂരിൽ കയ്യാലകളുടെ നിർമ്മാണ പ്രവർത്തികളും ദ്രുതഗതിയിൽ നടന്നു വരികയാണ്. നീരെഴുന്നള്ളത്തിന് മുൻപായി 55 കയ്യാലകളുടെ പ്രവർത്തികളും പൂർത്തിയാക്കും. അക്കരേയും ഇക്കരേയുമായി വിപുലമായ അന്നദാന സൗകര്യങ്ങളും ഒരുക്കും. ശൗച്യാലയങ്ങളുടെ ദൗർലഭ്യം പരിഹരിക്കാൻ ഇത്തവണ നാൽപ്പതോളം ശൗചാലയങ്ങൾ പുതുതായി നിർമ്മിക്കാനാണ് തീരുമാനം. ഉത്സവത്തോടനുബന്ധിച്ചുള്ള ലേലങ്ങളും മറ്റും ഏതാണ്ട് അവസാനിച്ചു.
മുൻ കാലങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും ഉത്സവകാലത്ത് ഭക്തജനങ്ങൾ കൊട്ടിയൂരിൽ എത്തിച്ചേരുന്നുണ്ട്. വിവിധ ട്രാവൽ ഏജൻസികളും മറ്റും തീർത്ഥാടന ടൂറിസം പാക്കേജിൽ കൊട്ടിയൂർ മഹോത്സവത്തെ ഉൾപ്പെടുത്തി യതോടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളുടെ ബാഹുല്യം കഴിഞ്ഞ തവണ കൊട്ടിയൂരിനെ ദിവസങ്ങളോളം ഗതാഗതക്കുരുക്കിലാക്കിയിരുന്നു. വാഹനപാർക്കിങ് വേണ്ടത്ര ഇല്ലാഞ്ഞതാണ് ഇതിനു പ്രധാന കാരണമായത്. ഇത് പരിഹരിക്കാൻ ഇത്തവണ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപമുള്ളതും മന്ദം ചേരിയിലുള്ളതുമായ പാർക്കിങ് മൈതാനങ്ങൾക്ക് പുറമേ ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്തോട് ചേർന്നും പാർക്കിങ് സൗകര്യം ഒരുക്കും. നാലു ഏക്കറോളം വരുന്ന സ്ഥലത്ത് ഒരുക്കുന്ന പാർക്കിങ് ഏരിയയിൽ 1500 ഓളം വാഹങ്ങൾ പാർക്ക് ചെയ്യാനാകും. പുഴക്ക് കുറുകേ ബണ്ട് നിർമ്മിച്ച് ഇതുവഴിയാണ് വാഹനങ്ങൾ ഇവിടേക്ക് കടത്തി വിടുക. ആകെ ഇത്തരത്തിലുള്ള ക്രമീകരങ്ങളിലൂടെ നാലായിരത്തോളം വാഹങ്ങൾ പാർക്ക് ചെയ്യാനാകും എന്നാണ് കരുതുന്നത്.

Related posts

30 മണിക്കൂര്‍ വൈകി ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം; പ്രതിഷേധവുമായി യാത്രക്കാര്‍

Aswathi Kottiyoor

സ്വർണാഭരണങ്ങൾ കാണുന്നില്ല, മൃതദേഹം കണ്ടത് മുട്ടോളം വെള്ളമുള്ള തോട്ടിൽ; അനുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്

Aswathi Kottiyoor

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്പെഷ്യൽ പോലീസ് ഓഫീസർമാരെ ആവശ്യമുണ്ട്

Aswathi Kottiyoor
WordPress Image Lightbox