ഏറെക്കാലമായി സംയുക്ത സംരംഭ പങ്കാളികൾ തമ്മിൽ തർക്കത്തിലാണ്. എംഎംആർഡിഎയ്ക്ക് മുംബൈ മെട്രോ വൺ പ്രൈവറ്റ് ലിമിറ്റഡ് (എംഎംഒപിഎൽ) 26 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും മുൻ ചീഫ് സെക്രട്ടറിയുമായ ജോണി ജോസഫിൻ്റെ റിപ്പോർട്ട് തിങ്കളാഴ്ച സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചാണ് കമ്പനി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.പദ്ധതിയുടെ ചെലവ്, മെട്രോ പരിസരങ്ങളിലെ വാണിജ്യം, ടിക്കറ്റിംഗ് ഘടന, എംഎംഒപിഎൽ നിരക്ക് വർദ്ധന തുടങ്ങിയ വിവിധ വിഷയങ്ങളിൽ ആർ-ഇൻഫ്രയും എംഎംആർഡിഎയും തർക്കത്തിലാണ്. ഏറ്റവും തിരക്കേറിയ മെട്രോ ആയിരുന്നിട്ടും, കമ്പനി തുടർച്ചയായി നഷ്ടമാണെന്ന് അവകാശപ്പെടുകയും നിരക്ക് വർധന ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, നിരക്കുവർധനയെ എംഎംആർഡിഎ എതിർത്തു.
നിർമ്മാണച്ചെലവ് 4,026 കോടിയാണെന്ന് മെട്രോ കമ്പനി അവകാശപ്പെട്ടു. എന്നാൽ, എംഎംആർഡിഎ ഇക്കാര്യം നിഷേധിച്ചു. യഥാർത്ഥ ചെലവ് 2,356 കോടിയാണെന്ന് എംഎംആർഡിഎ വാദിച്ചു. കൂടാതെ, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) എംഎംഒപിഎല്ലിൽ വസ്തു നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മുംബൈ മെട്രോ വൺ പ്രൈവറ്റ് ലിമിറ്റഡ് എതിന്റെ ഓഹരി വാങ്ങാൻ അഭ്യർത്ഥിച്ച് സംസ്ഥാന സർക്കാരിനും എംഎംആർഡിഎക്കും കത്തയച്ചത്.
മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ സർക്കാർ തീരുമാനത്തെ എതിർത്ത് രംഗത്തെത്തി. ഏറ്റെടുക്കലിനായി സർക്കാർ ക്വാട്ട് ചെയ്ത തുക വളരെ കൂടുതലാണെന്നും അനിൽ അംബാനി ഗ്രൂപ്പിന് അനുകൂലമായാണ് സർക്കാർ വില തീരുമാനിച്ചതെന്നും ചവാൻ പറഞ്ഞു.