ഇക്കഴിഞ്ഞ ശനിയാഴ്ച കഞ്ചിക്കോട്ടെ സ്വകാര്യ മാളിന് കൈവശാവകാശ രേഖ തയ്യാറാക്കാനെത്തിയ വ്യവസായയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു വിജിലൻസ് സുധാകരനെ പിടികൂടിയത്. 50000 രൂപയാണ് വ്യവസായി ഐസക്കിൽ നിന്ന് ഭൂരേഖ തഹസിൽദാർ കൈപ്പറ്റിയിരുന്നത്. മുൻകൂട്ടി വിവരമറിയിച്ചതനുസരിച്ച് വിജിലൻസ് സംഘം നൽകിയ പണമാണ് സുധാരന് കൈമാറിയത്. വിജിലൻസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി 3 വരെ റിമാന്റ് ചെയ്തു.
ഇയാൾ കൂടുതൽ പേരിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നതടക്കമുളള കാര്യങ്ങൾ വിജിലൻസ് അന്വേഷിച്ച് പോരുകയാണ്. മറ്റ് ജീവനക്കാർക്കെതിരെ ഉയർന്ന് ആരോപണങ്ങളും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കൈക്കൂലിയായി വിലകൂടിയ മദ്യവും പെർഫ്യൂമും സുധാകരൻ കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.