ഈ റിപ്പോർട്ട് പരിശോധിച്ച് സംസ്ഥാന- കേന്ദ്രസർക്കാരുകളോട് മറുപടി നൽകാൻ കോടതി നിർദേശം നൽകിയിരുന്നു. സർക്കാർ നിർദേശങ്ങൾ കൂടി പരിശോധിച്ചായിരിക്കും കോടതി ഉത്തരവ്. ആധാർ കാർഡ് ഉൾപ്പെടെയുള്ള നഷ്ടമായ രേഖകൾ നൽകൽ, ഇരകൾക്കുള്ള നഷ്ടപരിഹാരത്തുക തുടങ്ങിയ വിഷയങ്ങളിൽ മൂന്ന് റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. നഷ്ടപരിഹാരം ഉയർത്തണമെന്നും വീടുകൾ നഷ്ടമായ നിരവധി പേർക്ക് രേഖകൾ നഷ്ടമായെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ സമിതിയുടെ പ്രവർത്തനത്തിനായുള്ള അടിസ്ഥാന സൗകര്യം സംബന്ധിച്ചും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ മേൽനോട്ടത്തിനും ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കുമാണ് ജസ്റ്റിസ് ഗീത മിത്തൽ അധ്യക്ഷയായ സമിതിക്ക് സുപ്രിംകോടതി രൂപം നൽകിയത്. അതേസമയം, സി.ബി.ഐ അന്വേഷണം മണിപ്പൂരിൽ തുടരുകയാണ്