ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്വീറ്റിയെ 2022 ജൂലൈ 14ന് ചെങ്ങന്നൂരിലെ വീട്ടിൽ നിന്നു വിഷ്ണു കൂട്ടിക്കൊണ്ടു വരികയായിരുന്നു. വീട്ടുകാരുമായി അകൽച്ചയിലായതിനാൽ വേറെ വഴിയില്ലാതെയാണു വിഷ്ണുവിന്റെ സമർദ്ദങ്ങൾക്കു വഴങ്ങി വിഡിയോകൾ എടുത്തതെന്നാണു സ്വീറ്റിയുടെ വാദം. വിഷ്ണു ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ചിത്രങ്ങളും വിഡിയോകളും അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തതായും പൊലീസിനു സൂചന ലഭിച്ചു.നേരത്തെ, ചൈൽഡ് ലൈൻ പ്രവർത്തകർക്കു ലഭിച്ച വിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 15 വയസ്സുള്ള പെൺകുട്ടി സുഹൃത്തിനോടു പറഞ്ഞ വിവരം അധ്യാപകരിലൂടെ അറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ അറിയിക്കുകയായിരുന്നു. വാടകവീടിനു സമീപത്തെ പെൺകുട്ടിയെ വീട്ടിൽ ട്യൂഷൻ നൽകാനായെന്ന വ്യാജേന കൊണ്ടുവരുകയും പിന്നീടു നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും വിഷ്ണു, ഭാര്യ സ്വീറ്റിയെ ഉപയോഗിച്ചാണു ചിത്രീകരിച്ചതെന്നു പൊലീസ് പറഞ്ഞു.
ഒട്ടേറെപ്പേർ ചിത്രങ്ങളും വിഡിയോകളും വില നൽകി വാങ്ങിയതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ പൊലീസിന്റെ സൈബർ വിഭാഗം കൂടുതൽ അന്വേഷണം നടത്തും. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.