തിരുവനന്തപുരം∙ വന്ദേ ഭാരത് എക്സ്പ്രസ് രണ്ടു മിനിറ്റ് വൈകിയതിനെ തുടർന്ന് റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥന് സസ്പെൻഷൻ. കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് എക്സ്പ്രസ് രണ്ട് മിനിറ്റ് വൈകിയിരുന്നു. ഇതോടെയാണ് റെയിൽവേ കണ്‍ട്രോളര്‍ കുമാറിനെതിരെ നടപടിയുണ്ടായത്. എന്നാല്‍ തൊട്ടുപിന്നാലെ തൊഴിലാളി യൂണിയനുകള്‍ ഇടപെട്ടതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചു.
പിറവം സ്റ്റേഷനിൽ വേണാട് എക്‌സ്പ്രസ് വന്നതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്‌സ്പ്രസിന് കടന്നുപോകാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വന്ദേ ഭാരത് വൈകിയത്