മണ്ണാര്‍ക്കാട്: ആദിവാസി യുവാവ് മധുവിനെ കൊല്ലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണെമന്ന് മധുവിന്റെ അമ്മ മല്ലി. എല്ലാവരും കുറ്റക്കാരാണെന്നും എല്ലാവർക്കും ശിക്ഷ ലഭിക്കുന്നത് വരെ അപ്പീലിനു പോകുമെന്നും മധുവിന്റെ അമ്മ പറഞ്ഞു.
മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടാതെ മധുവിന് നീതി കിട്ടില്ലെന്ന് സഹാദരി സരസു വ്യക്തമാക്കി. പ്രതികൾ കുറ്റക്കാരണെന്ന് തെളിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഇത്രയും താഴേയ്ക്കിടയില്‍ നിന്നും പോരാടി നേടാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. കോടതിയോട് നന്ദി പറയുന്നു. വെറുതെ വിട്ട രണ്ടു പേരെയും ശിക്ഷിക്കാനായി വീണ്ടും പോരാടും. ഒരുപാട് ഭീഷണികളും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വരും. മുഴുവന്‍ പ്രതികളേയും ശിക്ഷിക്കാതെ എന്റെ മധുവിന് നീതി കിട്ടില്ല.സഹോദരി പറഞ്ഞു.
ഇപ്പോഴും ഭീഷണികള്‍ തുടരുന്നുണ്ട്. അത് ഭയന്നാണ് സംരക്ഷണം ആവശ്യപ്പെട്ടത്. പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഒരുപാട് പേര്‍ സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി.മധുവിനെ മോഷണം ആരോപിച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. പ്രതിപ്പട്ടികയിലുള്ള 16 പേരില്‍ 4,11 പ്രതികളെ വെറുതെവിട്ടു.
സാക്ഷികളില്‍ പലരും വിചാരണക്കിടെ കൂറുമാറിയ കേസിലാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.