കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന ആദ്യ കഴുകൻ സർവേ നാളെ മുതൽ 26 വരെ നടക്കും.
കേരളത്തിൽ എല്ലാ വർഷവും കഴുകന്മാരുടെ കണക്കെടുപ്പ് നടത്താറുണ്ടെങ്കിലും മൂന്നു സംസ്ഥാനങ്ങളും സംയുക്തമായി ഇത്തരത്തിൽ സർവേ നടത്തുന്നത് ആദ്യമായാണ്. കേരളത്തിൽ കഴുകന്മാർ അവശേഷിക്കുന്ന വയനാടൻ വനമേഖലയിലും ഇതിനോട് ചേർന്ന കർണാടകത്തിലെയും തമിഴ്നാട്ടിലേയും വനപ്രദേശങ്ങളിലുമായാണ് സർവേ.
മുതുമലയിൽ ചേർന്ന മൂന്ന് സംസ്ഥാനങ്ങളിലേയും ഫീൽഡ് ഡയറക്ടർമാരുടെ യോഗത്തിലാണ് സർവേ നടത്താൻ തീരുമാനിച്ചത്.