വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്ത പരിശോധന നടത്തി. അപകടങ്ങൾ ഒഴിവാക്കാൻ റോഡിൽ എന്തൊക്കെ സംവിധാനങ്ങൾ ഒരുക്കാമെന്നതിനാണ് പരിശോധന നടത്തിയത്. വാഹനാപകടങ്ങളിൽ മരണവും പരിക്കേൽക്കുന്നതും വർധിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ്, പോലീസ്, റവന്യു വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവ സംയുക്താഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്.
ഇരിട്ടി താലൂക്കിൽ വരുന്ന ഇരിട്ടി മുതൽ ഉരുവച്ചാൽ വരെയുള്ള പ്രധാന റോഡിലായിരുന്നു പരിശോധന. ഉളിയിൽ, ചാവശേരി, പത്തൊൻമ്പതാം മൈൽ, പാലോട്ടു പള്ളി, മട്ടന്നൂർ ടൗൺ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
വാഹനാപകടങ്ങൾ കൂടുതലായും നടക്കുന്ന പ്രദേശത്താണ് അപകടങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ ചെയ്യാമെന്ന് പരിശോധിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപന അധികൃതരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പതിവായി അപകടങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ വേഗത കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ബോർഡുകളും മറ്റും സ്ഥാപിക്കും. ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസർ എ.സി. ഷീബയുടെ നിർദേശ പ്രകാരമായിരുന്നു പരിശോധന. പരിശോധന റിപ്പോർട്ട് റോഡ് സേഫ്റ്റി അഥോറിറ്റിക്ക് കൈമാറുമെന്ന് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ ഒ.എഫ്. ഷെല്ലി പറഞ്ഞു. അസി.ഇൻസ്പെക്ടർമാരായ റിയാസ്, എം. ശ്രീജിത്ത്, പ്രേംനാഥ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
previous post