22.5 C
Iritty, IN
September 8, 2024
  • Home
  • kannur
  • സ്വന്തം കിടപ്പാടം പോലും വിറ്റ് പാര്‍ട്ടി ഓഫീസ് പണിത നേതാവ്; വിടവാങ്ങുന്നത് കണ്ണൂര്‍ കോണ്‍ഗ്രസിന്റെ മുഖം
kannur

സ്വന്തം കിടപ്പാടം പോലും വിറ്റ് പാര്‍ട്ടി ഓഫീസ് പണിത നേതാവ്; വിടവാങ്ങുന്നത് കണ്ണൂര്‍ കോണ്‍ഗ്രസിന്റെ മുഖം

എം.പിയും എം.എല്‍.എയും ഒന്നും ആയില്ലെങ്കിലും സതീശന്‍ പാച്ചേനിയെ രാഷ്ട്രീയകേരളത്തിന് പരിചയപ്പെടുത്തിക്കൊടുക്കേണ്ട ആവശ്യമില്ല.

മാര്‍ക്‌സിസ്റ്റ് കുടുംബത്തില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ ‘കൈ’ പിടിക്കാന്‍ പാച്ചേനി എത്തിയത്. വിദ്യാര്‍ഥികാലം മുതല്‍ തന്നെ രാഷ്ട്രീയരംഗത്തും പിന്നാലെ പൊതുരംഗത്തും സജീവമായി. കണ്ണൂരിന്റെ രാഷ്ട്രീയം അടിയും തടയുമാണെങ്കില്‍ അതില്‍നിന്നെല്ലം വ്യത്യസ്തനായിരുന്നു ഈ പാച്ചേനിക്കാരന്‍.

സൗമ്യപെരുമാറ്റമായത് കൊണ്ട് തന്നെ എതിരാളികള്‍ക്ക് പോലും പ്രിയപ്പെട്ടവനാകാന്‍ പാച്ചേനിക്ക് അധികനാള്‍ വേണ്ടിവന്നില്ല. പാച്ചേനിയെക്കുറിച്ച്‌ പറയുന്നവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ അനുകമ്ബയോടെയുള്ള പെരുമാറ്റമാണ് ഓര്‍മവരുന്നത്. അഞ്ച് തവണ അദ്ദേഹം ജനവിധി തേടിയിട്ടുണ്ട്. അതില്‍ മലമ്ബുഴയില്‍ സാക്ഷാല്‍ വിഎസ് അച്യുതാനന്ദനെതിരെയും മത്സരിച്ചു.

എന്നാല്‍ ഒന്നിലും ജയിക്കാനായിരുന്നില്ല. ശക്തമായ പോരാട്ടം കാഴ്ചവെച്ച മത്സരങ്ങളായിരുന്നു അദ്ദേഹത്തിന്റെത്. പാര്‍ട്ടിയും പ്രസ്ഥാനവും അദ്ദേഹം നെഞ്ചോട് ചേര്‍ത്തു. സ്വന്തം വീട് വിറ്റ് പാര്‍ട്ടി ഓഫീസിന് പണം നല്‍കിയതാണ് പാച്ചേനിയെ മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമായിരുന്നു സതീശന്‍ പാച്ചേനിയിലൂടെ കണ്ണൂര്‍ ഡിസിസിക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം പൂവണിഞ്ഞത്. അതിന് പണം നല്‍കിയത് സതീശന്‍ പാച്ചേനി. അതും സ്വന്തം വീട് വിറ്റ്.

സാമ്ബത്തിക പ്രതിസന്ധിയില്‍പെട്ട് ഓഫീസിന്റെ നിര്‍മാണം നിലച്ചുപോകുമെന്ന ഘട്ടത്തിലായിരുന്നു സതീശന്റെ കൈത്താങ്ങ്. 45 ലക്ഷം രൂപക്ക് സ്വന്തം വീട് അദ്ദേഹം വിറ്റു. സതീശന്‍ പാച്ചേനിയുടെ ഇത്തരത്തിലുള്ള നീക്കത്തെ പല കോണ്‍ഗ്രസ് നേതാക്കളും എതിര്‍ത്തിരുന്നു . സതീശന്‍ പാച്ചേനിയെ അനുസ്മരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇക്കാര്യം പറയുകയുണ്ടായി. വീട് വിറ്റ് ഓഫീസ് പണിത്തപ്പോള്‍ ഒരുപാട് വഴക്ക്പറഞ്ഞിരുന്നുവെന്ന് സതീശന്റെ പറഞ്ഞു.

എളുപ്പമുള്ളതായിരുന്നില്ല പാച്ചേനിയുടെ രാഷ്ട്രീയം. പ്രതിസന്ധികള്‍ ഏറെ തരണം ചെയ്തും കഷ്ടപ്പാട് അനുഭവിച്ചുമൊക്കെയാണ് സതീശന്‍ പാച്ചേനി രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നത്. കോണ്‍ഗ്രസിന് എന്നും അഭിമാനമായിരുന്നു സതീശന്‍ പാച്ചേനി. പാച്ചേനിയെപ്പൊലാരാളുടെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമല്ല, രാഷ്ട്രീയ കേരളത്തിന് തന്നെ വലിയ നഷ്ടമാണ്

Related posts

ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠനോപകരണ വിതരണം ആരംഭിച്ചു

Aswathi Kottiyoor

മാർ വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം സജ്ജീകരണ പ്രവൃത്തി തുടങ്ങി

Aswathi Kottiyoor

മെമുവിന് ഷൊർണൂരിനും കണ്ണൂരിനുമിടയിൽ 21 സ്റ്റോപ്പുകൾ ………

Aswathi Kottiyoor
WordPress Image Lightbox