കണ്ണൂർ: കാട്ടാനശല്യം രൂക്ഷമായ ആറളത്ത് ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. പൊതുമരാമത്ത്, വനം വകുപ്പുകള്‍, ഐ ടി ഡി പി എന്നിവയിലെ ഉദ്യോഗസ്ഥര്‍ 11, 12 തീയതികളില്‍ സംയുക്ത പരിശോധന നടത്തും. ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. സംയുക്ത സന്ദർശനത്തിനു ശേഷം റിപ്പോർട്ട് തയാറാക്കി തുടർ നടപടികൾ സ്വീകരിക്കും. കളക്ടറുടെ ചേംബറിൽ ചേര്‍ന്ന യോഗത്തില്‍ എഡിഎം കെ.കെ. ദിവാകരന്, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ കെ. ജിഷാ കുമാരി, ആറളം വൈല്‍ഡ് വാര്ഡന് പി. സന്തോഷ് കുമാര്‍, ടിആര്‍ഡിഎം സൈറ്റ് മാനേജര്‍ കെ.വി. അനൂപ്, ഐടിഡിപി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ കെ. ബിന്ദു, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ സുധീര്‍ നേരോത്ത്, അഖില്‍ നാരായണന് പങ്കെടുത്തു.