22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 15 കിലോമീറ്റർ തീരം കടലെടുക്കാൻ സാധ്യതയെന്ന് പഠനം
Kerala

15 കിലോമീറ്റർ തീരം കടലെടുക്കാൻ സാധ്യതയെന്ന് പഠനം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 15 കിലോമീറ്റർ തീരം കടലെടുക്കാൻ സാധ്യതയെന്ന് പഠനം. നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ (ഇൻകോയിസ്) കോസ്റ്റൽ വൾനറബിലിറ്റി ഇൻഡക്‌സിലാണ് (സി.വി.ഐ.) സംസ്ഥാനത്തെ ദുർബലമായ തീരദേശമേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുള്ളത്.

പഠനത്തിൽ കണ്ണൂർ, കൊച്ചി, ആലപ്പുഴ, കാസർകോട് ജില്ലകളിലെ തീരമേഖലകളാണ് കൂടുതൽ അപകടകരമായ രീതിയിലുള്ളത്. തീരദേശ മണ്ണൊലിപ്പ്, കടൽ കയറുക, സുനാമിയിലും മറ്റു പ്രകൃതിദുരന്തങ്ങളിലും വളരെവേഗം നാശം സംഭവിക്കുക, തീരമേഖലകളിൽ ചെരിവ് സംഭവിക്കുക, ഉയർന്ന തിരമാലയടിക്കുക തുടങ്ങിയവയാണ് ഈ മേഖലകളിൽ കൂടുതലായും സംഭവിക്കുക.

സംസ്ഥാനത്തെ 53 കിലോമീറ്റർ അപകടകരമായ രീതിയിലും 243 കിലോമീറ്റർ ഇടത്തരം അപകടകരമായ രീതിയിലുമാണെന്ന് പഠനം പറയുന്നു. മാറുന്ന കടൽനിരപ്പ്, തീരത്തിലുണ്ടാകുന്ന മാറ്റം, സുനാമിയടക്കമുള്ള കടൽമേഖലയിലെ ദുരന്തങ്ങൾ, തിരമാലയുടെ ഉയരവും ദൈർഘ്യവും കടലിന്റെ ഉയർച്ചതാഴ്ചകൾ തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.

തീരദേശമേഖലയുമായുള്ള നയങ്ങൾ തയ്യാറാക്കുമ്പോഴും ഈ മേഖലയുമായുള്ള പദ്ധതികൾ കൊണ്ടുവരുമ്പോഴും ആദ്യം ശ്രദ്ധനൽകേണ്ടത് അതീവഅപകടകരമായിരിക്കുന്ന മേഖലയിലാണെന്ന് ഇൻകോയിസ് ഓപ്പറേഷണൽ ഓഷ്യൻ സർവീസസ് ആൻഡ് അപ്ലൈഡ് റിസർച്ച് ഗ്രൂപ്പ് ഡയറക്ടറും സീനിയർ സയന്റിസ്റ്റുമായ ടി.എം. ബാലകൃഷ്ണൻ നായർ പറഞ്ഞു.

കേരളത്തിലെ സമുദ്രത്തിന്റെ തോത് പ്രതിവർഷം മൂന്നുമുതൽ 3.4 വരെ മില്ലീമീറ്റർ ഉയരുന്നുണ്ട്. ഇത് വളരെയേറെ ശ്രദ്ധനൽകേണ്ട ഭാഗമാണ് -അദ്ദേഹം പറഞ്ഞു.

Related posts

ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല; തീയും പുകയും ശമിപ്പിക്കാന്‍ അടിയന്തര നടപടികൾ സ്വീകരിച്ചു

Aswathi Kottiyoor

കോവിഡും വിലക്കയറ്റവും:ജനറിക്‌ മരുന്ന് വിൽപ്പന കൂടി

Aswathi Kottiyoor

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഡിസംബർ 20 മുതൽ ആരംഭിക്കും ; സി.എം.ഡി

Aswathi Kottiyoor
WordPress Image Lightbox