ഇസ്രയേലിൽനിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്വെയർ വാങ്ങിയെന്ന് വെളിപ്പെടുത്തൽ. ന്യൂയോർക്ക് ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെയാണ് പെഗാസസ് വാങ്ങിയതെന്നും റിപ്പോർട്ടുണ്ട്. 13,000 കോടിയുടെ സൈനിക കരാറിൽ ഉൾപ്പെടുത്തിയാണ് സോഫ്റ്റ്വെയർ വാങ്ങിയത്.
പെഗാസസ് ഉപയോഗിച്ചു രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം നിലനിൽക്കെയാണ് പുതിയ വെളിപ്പെടുത്തൽ.