സഹപ്രവർത്തകരുമായും മേലധികാരികളുമായും മുഖാമുഖം ഇടപെടാനാകാതിരിക്കുക (40%), പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരിക (34%), കൂടുതൽ സാങ്കേതികവിദ്യ ഉപയോഗിക്കുക (31%) തുടങ്ങിയവ വലിയ സമ്മർദമാകുന്നു. നന്നായി ജോലി ചെയ്താലും പരാജയഭീതി അലട്ടുന്നു.
82% പേർക്കു നിലവിലെ ജോലി മാറാൻ താൽപര്യമുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 1111 പേരാണ് സർവേയിൽ പങ്കെടുത്തത്. വർക്–ലൈഫ് ബാലൻസ് ഇല്ലായ്മ (30%), ശമ്പളക്കുറവ് (28%), മെച്ചപ്പെട്ട ജോലിക്കുള്ള ആഗ്രഹം (23%) എന്നിങ്ങനെയാണു കാരണങ്ങൾ.
ജോലിയും വ്യക്തിജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാത്തതിനാൽ ജോലി ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടത് പുരുഷന്മാരെക്കാളേറെ സ്ത്രീകളാണ്.