28.1 C
Iritty, IN
June 28, 2024
  • Home
  • kannur
  • പോലീസ് ബൂട്ടിന് ഇരയായത് ഷമീർ; എവിടെയെന്ന് കണ്ടെത്താനായില്ലെന്ന് പോലീസ്
kannur

പോലീസ് ബൂട്ടിന് ഇരയായത് ഷമീർ; എവിടെയെന്ന് കണ്ടെത്താനായില്ലെന്ന് പോലീസ്

ട്രെയിനിൽ പോലീസുകാരന്‍റെ ക്രൂര മർദനത്തിന് ഇരയായ ആളെ തിരിച്ചറിഞ്ഞു. കുത്തൂപ്പറമ്പ് സ്വദേശി പൊന്നൻ ഷമീറിനാണ് മർദനമേറ്റത്. ക്രിമിനൽ‌ കേസുകളിൽ പ്രതിയാണ് ഷമീറെന്ന് പോലീസ് പറയുന്നു.

ഭവഭേദനത്തിന് മൂന്നുവർ‌ഷം ജയിൽ ശിക്ഷ അനുഭവച്ചിട്ടുണ്ട്. സ്ത്രീപീഡനം, മോഷണം ഉൾപ്പെടെ അഞ്ച് കേസുകളിൽ പ്രതിയാണെന്നും പോലീസ് പറയുന്നു. മാധ്യമങ്ങളിൽ ഇയാളുടെ ചിത്രം കണ്ട് ബന്ധുക്കളാണ് തിരിച്ചറിഞ്ഞത്. ഷമീറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഞായറാഴ്ച വൈകുന്നേരം മംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കു പോയ മാവേലി എക്സ്പ്രസിലായിരുന്നു സംഭവം. മാഹിയിൽനിന്നു കയറിയ ഷമീറിനെ കണ്ണൂർ റെയിൽവേ എഎസ്ഐ എം.സി. പ്രമോദാണ് മർദിച്ചത്.

ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദനദൃ ശ്യങ്ങൾ പുറത്തായതോടെ സംഭവം വിവാദമാകുകയായിരുന്നു.

Related posts

ഉരുപ്പുംകുറ്റി പന്നിഫാം കെട്ടിടങ്ങൾ 
സർക്കാർ മിച്ചഭൂമിയിൽ

Aswathi Kottiyoor

കാട്ടാന ഭീഷണി: കശുവണ്ടി കർഷകർ പ്രതിസന്ധിയിൽ

Aswathi Kottiyoor

കൊമ്മേരി ആടുവളര്‍ത്തല്‍ ഫാം ഇല്ല; ആടുകളെ കൊല്ലില്ല

Aswathi Kottiyoor
WordPress Image Lightbox