ആനയെ കാണാൻ പോകുകയാണ്. പറ്റിയാൽ ഒരാനയെ വാങ്ങിയിട്ടേ തിരികെ വരികയുള്ളൂ’ എന്നു കത്തെഴുതിവച്ച് ആനയെ കാണാൻ നാടുവിട്ടുപോയ രണ്ടു വിദ്യാർഥികളെ ഒരു ദിവസത്തിനുശേഷം കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചു.
ചൊവ്വാഴ്ച വൈകിട്ട് കരിമണ്ണൂരിൽനിന്നു കാണാതായ വിദ്യാർഥികളെ കോടനാട് ആനപരിശീലന കേന്ദ്രത്തിനു സമീപത്തു നിന്നാണ് കോടനാട് പൊലീസ് കണ്ടെത്തിയത്. പത്താം ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരായ പതിനാലുകാരെയാണ് ചൊവ്വാഴ്ച സ്കൂളിൽ പോയതിനു ശേഷം കാണാതായത്.
പൊലീസ് കോടനാട്, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി. കരിമണ്ണൂർ പൊലീസ് കോടനാട്ടു ചെന്ന് കുട്ടികളെ കസ്റ്റഡിയിലെടുത്തു.