കണ്ണൂർ: കോവിഡ് ആശുപത്രികളായിരുന്ന ചികിത്സാ കേന്ദ്രങ്ങളില്‍ കോവിഡ് ഇതര രോഗികളെ പ്രവേശിപ്പിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ആഴ്ചയിലെ കോവിഡ് കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ കേസുകള്‍ കുറവാണ്. ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. കോവിഡ് രോഗികൾക്ക് മാറ്റി വച്ച കിടക്കകള്‍ ആവശ്യാനുസരണം തിരികെ അനുവദിക്കാമെന്ന വ്യവസ്ഥയില്‍ ഇതര രോഗികള്‍ക്ക് അനുവദിക്കും.
previous post