കൊട്ടിയൂർ: അമ്പായത്തോട്ടിലെ പട്ടയരഹിത പ്രദേശങ്ങളിൽ വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അമ്പായത്തോട് മുതൽ മന്ദംചേരി വരെയുള്ള ബാവലി പുഴയോരത്ത് താമസിക്കുന്ന 98 കുടുംബങ്ങൾക്കാണ് പട്ടയം ലഭിക്കാനുള്ളത്. ഡിജിറ്റൽ സർവേ നടത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. പ്രദേശവാസികളുടെ കൈവശമുള്ള ഭൂമിയും ഓരോ കൈവശക്കാരന്റെ ഭൂമിയും അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കണം. സർവേ നടത്തി ഡിജിറ്റൽ പ്ലാൻ ഉടൻ തയാറാക്കുമെന്ന് കൊട്ടിയൂർ റേഞ്ചർ സുധീർ നാരോത്ത് പറഞ്ഞു.
1950 കളിൽ കുടിയേറിയ പ്രദേശവാസികൾ 1988 മുതല്‍ പട്ടയത്തിനായി നടത്തുന്ന ശ്രമങ്ങൾ 30 വര്‍ഷത്തിലേറെയായിട്ടും പൂര്‍ത്തീകരിച്ചിട്ടില്ല. മന്ദംചേരി മുതല്‍ പാല്‍ച്ചുരം വരെ ബാവലിപ്പുഴയരികിലും പന്നിയാംമലയിലുമായാണ് വനം വകുപ്പ് അവകാശമുന്നയിക്കുന്ന 9.328 ഹെക്ടര്‍ ഭൂമി.
ബാവലിപ്പുഴയ്ക്ക് അക്കരെ വനമാണ്. അതിന്റെ ബാക്കിഭാഗം പുഴയ്ക്കിക്കരെ കൃഷി ഭൂമിയില്‍ ഉണ്ടെന്നാണ് വനംവകുപ്പ് അവകാശവാദം. 1977 ജനുവരി ഒന്നിന് മുമ്പ് കൈവശം വച്ചനുഭവിക്കുന്ന ഭൂമിക്ക് പട്ടയം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഈ ഭൂമി പട്ടയത്തിന് അര്‍ഹമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.
ഇരിട്ടി താലൂക്ക് തഹസിൽദാർ പി.കെ. പ്രകാശ്, വില്ലേജ് ഓഫീസർ ജോമോൻ , കൊട്ടിയൂർ റേഞ്ചർ സുധീർ നാരോത്ത് , ഫോറസ്റ്റ് ഓഫീസർ സി.കെ. മഹേഷ് , ആറളം വൈൽഡ് ലൈഫ് ഫോറസ്റ്റർ സുധീഷ് എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
തുടരുന്ന പരിശോധനകൾ
സ്ഥലത്തിന്റെ യഥാര്‍ഥ ഉടമകളെ കണ്ടെത്താന്‍ റവന്യു, വനം വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തിയത് നാലു പ്രാവശ്യമാണ്. ആദ്യ പരിശോധന 1988-94 കാലത്തായിരുന്നു. പരിശോധനയില്‍ ഭൂമി 1977 ജനുവരി ഒന്നിനു മുമ്പ് ഇവര്‍ കൈവശം വച്ചു വരുന്നതാണെന്ന് കണ്ടെത്തി. എന്നാല്‍ തഹസില്‍ദാര്‍ കളക്ടര്‍ക്ക് 2011 ൽ അയച്ച കത്തില്‍ പരിശോധന നടന്നത് വളരെക്കാലം മുമ്പായതിനാല്‍ വീണ്ടും പരിശോധന നടത്തണമെന്ന് അറിയിച്ചു.
പിന്നീട് 2015 മേയ് 26ന് ഡിഎഫ്ഒ കളക്ടര്‍ക്കയച്ച കത്തില്‍ സംയുക്ത പരിശോധന പ്രകാരം ഈ ഭൂമി പട്ടയം നല്‍കുന്നതിന് അര്‍ഹമെന്ന് കണ്ടെത്തിയതാണെന്ന് വ്യക്തമാക്കി. എന്നാല്‍ പലതവണ സംയുകത പരിശോധന നടന്നതല്ലാതെ പട്ടയം ലഭിച്ചില്ല.
സ്ഥലത്തിന് എന്‍ഒസി ലഭിക്കുന്നതിന് സമീപിച്ചപ്പോള്‍ വനംവകുപ്പ് എതിര്‍ത്തുവെന്നും വനം അതിര്‍ത്തിയുടെ ജണ്ട കൃഷിഭൂമിയിലാക്കാന് അനുവദിച്ചാല്‍ എന്‍ഒസി നല്‍കാമെന്ന് അറിയിച്ചതായും പ്രദേശവാസികൾ പറയുന്നു. തുടര്‍ന്ന് അവകാശപ്പെട്ട ഭൂമി നഷ്ടപ്പെടുമെന്ന് ആശങ്കിയാലായ പ്രദേശവാസികള്‍ കൂത്തുപറമ്പ് മുനിസിഫ് കോടതിയില്‍ ഇൻജക്ഷൻ ഫയല്‍ ചെയ്തു. കോടതി കമ്മീഷനെ നിയമിച്ചു. കമ്മീഷന് ഈ വര്‍ഷം ജനുവരി ആറിന് പ്രദേശം സന്ദര്‍ശിച്ചു. ഓഗസ്റ്റ് 13ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ ജണ്ട പുഴയ്ക്ക് അക്കരെയാണെന്നും പ്രദേശത്ത് 60-70 വര്‍ഷം പഴക്കമുള്ള തെങ്ങുള്ളതായും കണ്ടെത്തിയിരുന്നു