തലശേരി: അന്യായമായ പാചകവാതക വിലവർധനവ് മൂലം ജനങ്ങൾ ദുരിതമനുഭവിക്കുമ്പോഴും ഇടയ്ക്കിടെ വില വർധിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരേ കത്തോലിക്കാകോൺഗ്രസ് സമരത്തിലേക്ക്. പല വിദേശ രാജ്യങ്ങളും കോവിഡ് കാലത്ത് ജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമ്പോൾ ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വില വർധിപ്പിച്ച് കേന്ദ്രസർക്കാർ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഫൊറോന പ്രസിഡന്റുമാരുടെയും സംയുക്തയോഗം ആരോപിച്ചു.
പ്രതിഷേധസൂചകമായി 13ന് വീട്ടമ്മമാരോട് അടുക്കളയിൽനിന്നു പാചകവാതകം ബഹിഷ്കരിച്ച് സമരം ചെയ്യാൻ യോഗം ആഹ്വാനം ചെയ്തു. അന്നേദിവസം തലശേരി അതിരൂപതയിലെ 16 കേന്ദ്രങ്ങളിൽ വീട്ടമ്മമാർ വീടിനുപുറത്ത് അടുപ്പുകൂട്ടി സമരം ചെയ്യാനും യോഗം തീരുമാനിച്ചു. അതിരൂപത ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ സെക്രട്ടറി വർക്കി നിരപ്പേൽ മുഖ്യപ്രഭാഷണം നടത്തി. ചാക്കോച്ചൻ കാരാമയിൽ ബിനോയ് തോമസ്, ഫിലിപ്പ് വെളിയത്ത്, പീയൂസ് പറയിടം, ജോർജ് വടകര, സിസിലി പുഷ്പക്കുന്നേൽ, ഷീജ കാറുകുളം, ഡേവിസ് ആലങ്ങാടൻ, സുരേഷ് ജോർജ്, വർഗീസ് പള്ളിച്ചിറ, അൽഫോൻസ് കളപ്പുര, ഏബ്രഹാം ഈറ്റക്കൽ, ജോണി തോലമ്പുഴ, സിജോ ചിലമ്പിൽ, സിബി ജാതികുളം, ജോസ് പുന്നോത്ത്, ടോമി കണയങ്കൽ, ജോസ് ഏത്തക്കാട്ട്, ജോർജ് വലിയമറത്താങ്കൽ, ജിമ്മി അയ്ത്തമറ്റം, മൈക്കിൾ ചാണ്ടിക്കൊല്ലി, ടോമി വെട്ടിക്കാട്ട്, കിഷോർ ചൂരനോലി, മാത്യു വെള്ളാംകോട്ട്, ബെന്നിച്ചൻ മഠത്തിനാൽ, പൈലി പേമല, ജോർജ് കാനാട്ട്, റോയ് ആശാരിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
previous post