കിളിയന്തറ (കണ്ണൂർ): പക്ഷിമൃഗാദികളെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സിന് ഏകജാലക സംവിധാനത്തിനു മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചുവരികയാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. കിളിയന്തറയിൽ കാലിവസന്ത രോഗ നിര്‍മാര്‍ജന പരിശോധനാകേന്ദ്രം (റിൻഡർ പെസ്റ്റ് ഇറാഡിക്കേഷന്‍ ചെക്ക് പോസ്റ്റ്) കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അരുമ മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്തുന്നത് ഏറിവരുന്ന സാഹചര്യത്തില്‍ ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും അതിന് ഏകജാലക സംവിധാനമാണ് അഭികാമ്യം. വെറ്ററിനറി മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന് തദ്ദേശസ്ഥാപനങ്ങളുടെ സഹായം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു