• Home
  • Iritty
  • റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന എടൂർ -കമ്പനിനിരത്ത് റോഡിന്‍റെ അളവ് തുടങ്ങി; പ്രവൃത്തി ഉടൻ
Iritty

റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന എടൂർ -കമ്പനിനിരത്ത് റോഡിന്‍റെ അളവ് തുടങ്ങി; പ്രവൃത്തി ഉടൻ

ഇരിട്ടി: റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന എടൂർ -കമ്പനിനിരത്ത് -ആനപ്പന്തി – അങ്ങാടിക്കടവ് -വാണിയപ്പാറ -ചരൾ -വളവുപാറ -കച്ചേരിക്കടവ് – പാലത്തുംകടവ് റോഡിന്‍റെ വീതി പൊതുജന പങ്കാളിത്തത്തോടെ 11 മീറ്ററായി വർധിപ്പിക്കുന്നതിനായി അളന്നു തിരിച്ചു കുറ്റിയടിക്കുന്ന പ്രവൃത്തി തുടങ്ങി. ആനപ്പന്തിയിൽ തുടങ്ങിയ അളവ് ഒരാഴ്ചയ്ക്കകം പൂർത്തിയാക്കി ഓണം കഴിഞ്ഞ ഉടൻ പണി ആരംഭിക്കും. 24.45 കിലോമീറ്റർ റോഡ് 128.43 കോടി രൂപ മുടക്കിയാണ് ഹൈടെക് ആക്കുന്നത്. ഫെബ്രുവരി 10 ന് മുഖ്യമന്ത്രി ഓൺലൈനായി നിർമാണ ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും അളന്നു തിരിക്കൽ പൂർത്തിയാകാത്തതിനാൽ പണി തുടങ്ങാനായില്ല.
പ്രളയാനന്തര പുനർനിർമാണ പദ്ധതിയെന്ന നിലയിൽ റീ ബിൽഡ് കേരളയിൽ പെടുത്തിയ റോഡുകളുടെ വികസനത്തിനു സർക്കാർ പണം നൽകി സ്ഥലം ഏറ്റെടുക്കില്ല. അതിനാൽ വീതി വർധിപ്പിക്കുന്നതു ജനപങ്കാളിത്തത്തോടെ സൗജന്യമായാണ്. നിർദിഷ്ട റോഡിൽ പലയിടത്തും റോഡ് 7.5 മീറ്ററിൽ താഴെയാണ്. ഇതാണു 11 മീറ്ററിലേക്കു വർധിപ്പിക്കുന്നത്. അയ്യൻകുന്നിൽ പഞ്ചായത്തു തലത്തിലും വാർഡു തലത്തിലും വിവിധ ജനകീയ യോഗങ്ങൾ ചേർന്നു നിരന്തര ചർച്ചകൾക്കു ഒടുവിലാണു റോഡിനു ഇരുവശത്തും ഉള്ളവർ വീതി വർധിപ്പിക്കുന്നതിനാവശ്യമായ സ്ഥലം വിട്ടു നൽകുന്നത്.
എടൂർ മുതൽ ആനപ്പന്തി വരെയുള്ള 3.5 കിലോമീറ്റർ ഒഴികെ ബാക്കി 20.95 കിലോമീറ്ററിലും ജനങ്ങൾ സ്ഥലം വിട്ടുനൽകാൻ സമ്മതം നൽകിയതായി പഞ്ചായത്ത് – കെഎസ്ടിപി അധികൃതർ അറിയിച്ചു. അതിനാലാണു ആനപ്പന്തിയിൽ അളവു തുടങ്ങിയത്. ഇന്നലെ മൂന്നര കിലോമീറ്ററോളം റോഡ് അളന്നു. എടൂർ – ആനപ്പന്തി റൂട്ടിലുള്ളവരെ പ്രതിനിധീകരിച്ചു എത്തിയവരുമായി ജനകീയ കമ്മിറ്റി പ്രതിനിധികളും ജനപ്രതിനിധികളും ഉൾപ്പെടെ നടത്തിയ ചർച്ചയിൽ അന്തിമ തീരുമാനമായില്ല.
സിമന്‍റ് ട്രീറ്റഡ് സബ് ബേസ് ആൻഡ് ആർഎപി ഉപയോഗിച്ച് ബിഎം ആൻഡ് ബിസി (മെക്കാഡം ) ചെയ്യാനുള്ള നൂതന ഡിസൈൻ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ജംഗ്ഷനുകളിലെ ഇന്‍റർ സെക്ഷൻ മെച്ചപ്പെടുത്തലും നടത്തും. ടൗണുകളിൽ ഏഴ് മീറ്ററും അല്ലാത്തിടങ്ങളിൽ 5.5 മീറ്ററും വീതിയിൽ ടാറിംഗ് നടത്തും. പ്രവർത്തനക്ഷമമായ കലുങ്കുകൾ നിലനിർത്തും. 99 കലുങ്കുകൾ പുതുതായി പണിയും. ഓവുചാലും ടൗണുകളിൽ നടപ്പാതയും പണിയും.
കെഎസ്ടിപിയാണ് റോഡ് പണിയുടെ മേൽനോട്ട ചുമതല വഹിക്കുക. നിർദിഷ്ട കരാറിൽ ഇല്ലെങ്കിലും വെമ്പുഴ, പുന്നക്കുണ്ട് പാലങ്ങളും കമ്പനിനിരത്ത്, ചരൾ കലുങ്കുകളും പുതുക്കി പണിയുന്നതിനും ശിപാർശ സമർപ്പിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വൈസ് പ്രസിഡന്‍റ് ലിസി തോമസ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി ജോയിക്കുട്ടി, പഞ്ചായത്ത് അംഗങ്ങളായ സജി മച്ചിത്താന്നി, സിബി വാഴക്കാല, ജോസ് എവൺ, ഫിലോമിന കണ്ണംകുളം, കരാർ കമ്പിനി പ്രതിനിധികളായ റസീൻ സിയാദ്, അനസ് മലബാർ, പ്രോജക്ട് മാനേജർ വി.രവി, ഡെപ്യൂട്ടി പ്രോജക്ട് മാനേജർ വർഗീസ് ഏബ്രഹാം, ജോസ് അണിയറ എന്നിവർ നേതൃത്വം നൽകി.

Related posts

ആയിരങ്ങളുടെ വീട്ടുപടിക്കൽ നാലുപതിറ്റാണ്ടിലേറെ തപാലുമായി എത്തിയ ചന്ദ്രൻ തപാലോഫീസിന്റെ പടിയിറങ്ങുന്നു

Aswathi Kottiyoor

ഉൽപ്പാദന, സേവന, പാശ്ചാത്തല മേഖലക്ക് ഊന്നൽ നൽകി ഉളിക്കൽ ഗ്രാമപഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor

ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ ഇരുപത്തി ഒന്നാംമൈലിലില്‍ കാര്‍ അപകടത്തില്‍പ്പെട്ടു.

Aswathi Kottiyoor
WordPress Image Lightbox