22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • ഡയാലിസിസ് രോഗികളിലെ കോവിഡ് രോഗത്തെക്കുറിച്ചുള്ള പഠനത്തിന് മലയാളി ഡോക്‌ടര്‍ക്ക് ദേശീയ അംഗീകാരം
Iritty

ഡയാലിസിസ് രോഗികളിലെ കോവിഡ് രോഗത്തെക്കുറിച്ചുള്ള പഠനത്തിന് മലയാളി ഡോക്‌ടര്‍ക്ക് ദേശീയ അംഗീകാരം

ഇരിട്ടി: ഡയാലിസിസ് രോഗികളിലെ കോവിഡ് രോഗത്തെക്കുറിച്ചുള്ള പഠനത്തിന് മലയാളി ഡോക്‌ടര്‍ക്ക് ദേശീയ അംഗീകാരം. പാലാ സ്വദേശി ഡോ. ടോം ജോസ് കാക്കനാട്ടാണ് നാടിന് അഭിമാനമായത്. ഡയാലിസിസ് രോഗികളിലെ കോവിഡ് രോഗത്തെക്കുറിച്ചും അതിന്‍റെ സങ്കീര്‍ണതകളെക്കുറിച്ചും രാജ്യത്തെതന്നെ ഏറ്റവും വലിയ പഠനമാണ് ഡോ.ടോം നടത്തിയത്. കിഡ്നി ഇന്‍റര്‍നാഷണല്‍ എന്ന അന്താരാഷ്ട്ര പ്രസിദ്ധീകരണത്തില്‍ ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളി വൃക്കരോഗികളില്‍ കോവിഡ് രോഗം വരാനും അതിന്‍റെ സങ്കീര്‍ണതകള്‍ക്ക് അടിപ്പെടാനും വളരെയധികം സാധ്യതയുണ്ടെന്നും ഇതിനു കാരണം അവരില്‍ പ്രായാധിക്യം, ഡയബറ്റിസ്, രക്തസമ്മര്‍ദം, ഹൃദ്‌ഗോഗം എന്നിവ അധികമായി കാണുന്നു എന്നുള്ളതാണെന്നും പഠനം വ്യക്തമാക്കുന്നു.
2020 ല്‍ രാജ്യത്തുടനീളമുള്ള ഡയാലിസിസ് രോഗികളിലായിരുന്നു പഠനം. ഇവരില്‍ കോവിഡ് രോഗം ഉണ്ടാകുന്നവരെക്കുറിച്ചുള്ള വിശദമായ പഠനമായിരുന്നു ഇത്. അവരില്‍ എത്രപേര്‍ക്ക് സങ്കീര്‍ണതകള്‍ ഉണ്ടാകുന്നു, അതിന് കാരണങ്ങള്‍ എന്തായിരുന്നു എന്നതായിരുന്നു പഠനവിഷയം. ഈ പഠനത്തില്‍ ഉള്‍പ്പെട്ട രാജ്യത്തെ 14,573 ഡയാലിസിസ് രോഗികളില്‍ 1279 (9%) പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടായി. ഇത് പൊതുസമൂഹത്തിലെ വൈറസ് ബാധയെക്കാള്‍ 20 മടങ്ങ് അധികമാണ്. ഇവരില്‍ 40% പേര്‍ക്കും രക്തസമ്മര്‍ദവും 20 % പേര്‍ക്ക് ഡയബറ്റിസും ഉണ്ടായിരുന്നു. കോവിഡ് രോഗബാധയുണ്ടായ ഡയാലിസിസ് രോഗികളില്‍ 23 % പേര്‍ക്കും മരണം സംഭവിച്ചു. ഇത് തികച്ചും ഞെട്ടിപ്പിക്കുന്നതും ഇന്ത്യയിലെ പൊതു കോവിഡ് മരണനിരക്കിനെക്കാള്‍ (1.4%) വളരെ അധികവുമാണ്.
മരണം കൂടുതലായും കണ്ടത് 55 വയസില്‍ കൂടുതലുള്ള ഡയബറ്റിക്സ്, രക്തസമ്മര്‍ദം, ഹൃദ്‌രോഗം എന്നീ രോഗങ്ങള്‍ ഉള്ളവരിലാണ്. കോവിഡ് രോഗമില്ലാത്ത ഡയാലിസിസ് രോഗികളിലും ഇക്കാലയളവില്‍ അധികമായ മരണനിരക്ക് കണ്ടിരുന്നു. ഇതിനു കാരണമായി കാണുന്നത് ലോക്ഡൗണ്‍ കാലയളവിലുള്ള യാത്രാതടസവും പല ഡയാലിസിസ് സെന്‍ററുകള്‍ അടഞ്ഞുകിടന്നതും സാധാരണയായുള്ള ചികിത്സയും ചെക്കപ്പും മുടങ്ങിയതും ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ്. കോവിഡിനെതിരേയുള്ള നമ്മുടെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏറ്റവുമധികം കരുതല്‍ വേണ്ട വിഭാഗമാണ് വൃക്കരോഗികളെന്ന് പഠനം സമർത്ഥിക്കുന്നു.
എല്ലാവിധ മുൻകരുതലുകളും സ്വീകരിക്കണം. വാക്സിനേഷനില്‍ യാതൊരുവിധ കാലതാമസവും വരുത്താതെ വൃക്കരോഗികള്‍ക്ക് മുന്‍ഗണന ലഭിക്കണം. ഈ കാലയളവില്‍ കോവിഡ് രോഗത്തെ ഭയന്ന് ശരിയായ ചികിത്സയും ഡയാലിസിസും ഒഴിവാക്കുന്നത് ഹാനികരമാകാം. -പഠനം വ്യക്തമാക്കുന്നു.
ഡൽഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽനിന്ന് ബിരുദാനന്ത ബിരുദവും ചണ്ഡീഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിൽനിന്ന് നെഫ്രോളജിയില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയ ഡോ. ടോം ജോസ് പാലായിലെ കാക്കനാട്ട് ജോസ് ടി. കാക്കനാട്-എല്‍സി ദന്പതികളുടെ മകനാണ്. കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മാത്യു കുന്നപ്പള്ളിയുടെയും ഡോ. അന്നമ്മ മാത്യുവിന്‍റെയും മകള്‍ ഡോ.അമല അമ്മു മാത്യുവാണ് ഭാര്യ.

Related posts

ആറളം ഫാമിൽ ഗോത്രസാരഥി പദ്ധതിക്ക് പകരം കെ എസ് ആർ ടി സിയുടെ ഗ്രാമവണ്ടി പദ്ധതി

Aswathi Kottiyoor

കലുങ്ക് അപകട ഭീഷണിയിൽ

Aswathi Kottiyoor

ഇരിട്ടി മഹോത്സവം: 12ന് സമാപിക്കും

Aswathi Kottiyoor
WordPress Image Lightbox