കോവിഡ് കൂടുതൽ വ്യാപിക്കുന്ന സാഹചര്യമുണ്ടായാൽ മരണനിരക്ക് കുറയ്ക്കാൻ ഡോക്ടർമാരുടെ സേവനം അത്യാവശ്യമാണ്. ഇതിനായി ആരോഗ്യപ്രവർത്തകരുടെ രണ്ടാംനിര തയാറാകണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്. രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാരിൽ രോഗബാധയുണ്ടാകുകയും അവർ ക്വാറന്റൈനിൽ പോകുകയും ചെയ്താൽ ഡോക്ടർമാരുടെ ക്ഷാമം ഉണ്ടാകും. ഇത് ഒഴിവാക്കാൻ ഇപ്പോൾ സേവനരംഗത്തുള്ളവരിൽ ചെറിയൊരു ശതമാനത്തിന് അവധി നൽകണം.
ഇവരെ താത്കാലികമായി വീടുകളിൽ ഇരുത്തണം. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധയുണ്ടാകുന്പോൾ അത്യാവശ്യമായി ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ക്ഷാമം ഉണ്ടാകുന്പോൾ ഇവരെ തിരികെ വിളിക്കാവുന്നതാണ്. ഇത് കോവിഡ് വ്യാപനത്തിൽ ഉണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കാനാകുമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശിക്കുന്നത്. ഇപ്പോൾ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ ഇത്രയും ആരോഗ്യപ്രവർത്തകരെ നിർത്തേണ്ടതില്ല. രണ്ടാം നിരയിൽ ശക്തമായി ആരോഗ്യപ്രവർത്തകരെ തയാറാക്കുകയാണു വേണ്ടതെന്നാണ് ആരോഗ്യമേഖലയിലുള്ളവരുടെ വിദഗ്ധാഭിപ്രായം.
previous post