ഇരിട്ടി: പായം പഞ്ചായത്ത് ഇക്കുറിയും 300 ഏക്കറില്‍ കരനെല്‍കൃഷി നടപ്പാക്കുന്നു. തുടര്‍ച്ചയായി ആറാംവര്‍ഷമാണ് തരിശുരഹിത ഗ്രാമംപദ്ധതി പ്രകാരം മലമടക്കുകള്പോലും കൃഷിയോഗ്യമാക്കുന്നത്.
പഞ്ചായത്തുതല വിത്തിടല്‍ ചടങ്ങ് പുതുശേരി, മലപ്പൊട്ട് വാര്‍ഡുകളില്‍ പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടപ്പാക്കുന്നത്. പായം പഞ്ചായത്തിന്റെയും പായം കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് കഴിഞ്ഞ നാലുവര്‍ഷമായി പഞ്ചായത്തിലെ ഏക്കർ കണക്കിന് സ്ഥലത്ത് കരനെല്‍ക്കൃഷി നടത്തിവരുന്നത്. ഓരോ വര്‍ഷവും വിജയഗാഥ കൈവരിച്ച പഞ്ചായത്ത് പായം മട്ട എന്നപേരില്‍ അരിയും വിപണിയില്‍ ഇറക്കിയിരുന്നു.
ആദ്യഘട്ടത്തില്‍ 50 ഏക്കര്‍ സ്ഥലത്തായിരുന്നു കൃഷിചെയ്തിരുന്നത്. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ അണിനിരത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തംഗങ്ങളായ പി.വി. രമാവതി, സുഭാഷ് രാജന് , സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.പി. ഷജിനി, സിഡിഎസ് അംഗങ്ങളായ സെലില്‍ സണ്ണി, ഉഷ രമണന്, ഉഷ മുകുന്ദന് എന്നിവര്‍ പ്രസംഗിച്ചു.