ന്യൂഡൽഹി: കോവിഡ്-19 വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ രണ്ടു മണിക്കൂറിൽ താഴെ യാത്രാസമയം ഉള്ള വിമാനങ്ങളിൽ വ്യാഴാഴ്ച മുതൽ ഭക്ഷണം നൽകില്ല എന്ന ഉത്തരവിറക്കി വ്യോമയാന മന്ത്രാലയം. ദേശീയ അടച്ചിടലിനുശേഷം മേയിൽ വിമാനസർവീസുകൾ വീണ്ടും തുടങ്ങിയപ്പോൾ യാത്രക്കാർക്ക് നിബന്ധനകളോടെ ഭക്ഷണം നൽകാമെന്ന് മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനത്തിൽ ഭേദഗതി ചെയ്തിരിക്കുന്നത്.