27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • ചൂട് വർധിച്ച് വരുന്ന സാഹചര്യത്തില് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി……….
kannur

ചൂട് വർധിച്ച് വരുന്ന സാഹചര്യത്തില് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി……….

കേരളത്തില് ചിലയിടങ്ങളില് ചൂട് വര്ധിാച്ചു വരുന്ന സാഹചര്യത്തില് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്ദേ ശിച്ചു. അന്തരീക്ഷ താപനില ഉയരുന്നതിനാല് സൂര്യാഘാതം, സൂര്യാതപം, നിര്ജ്ജ്ലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്ക്ക്ത സാധ്യതയുണ്ട്. പൊതുജനങ്ങള് അതീവ ജാഗ്രത പാലിക്കാനും താഴെ പറയുന്ന സുരക്ഷാ മുന്കനരുതലുകള് സ്വീകരിക്കാനും നിര്ദേംശിക്കുന്നു.പൊതുജനങ്ങള് രാവിലെ 11 മുതല് ഉച്ചകഴിഞ്ഞ് 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്ക്കു്ന്നത് ഒഴിവാക്കുക.

നിര്ജകലീകരണം തടയാന് കുടിവെള്ളം എപ്പോഴും കുപ്പിയില് കയ്യില് കരുതുകയും കുടിക്കുകയും ചെയ്യുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്ജ്ജംലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്ബുണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള് തുടങ്ങിയ പാനീയങ്ങള് പകല് സമയത്ത് ഒഴിവാക്കുക.

ഒ.ആര്.എസ്, ലെസ്സി, ബട്ടര് മില്ക്ക് , നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള് ധരിക്കുക.പുറത്തേക്ക് ഇറങ്ങുമ്ബോള് കുടയോ തൊപ്പിയോ ഉപയോഗിക്കുക. ചൂട് പരമാവധിയില് എത്തുന്ന നട്ടുച്ചയ്ക്ക് പാചകത്തില് ഏര്പ്പെയടുന്നത് ഒഴിവാക്കുക. പ്രായമായവര്, ഗര്ഭിിണികള്, കുട്ടികള്, മറ്റ് രോഗങ്ങള് മൂലമുള്ള അവശത അനുഭവിക്കുന്നവര് തുടങ്ങിയ വിഭാഗങ്ങള് പകല് 11 മണി മുതല് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്ക്കാഭതെയിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്ക്ക്ര എളുപ്പത്തില് സൂര്യാഘാതം ഏല്ക്കാവനുള്ള സാധ്യതയുള്ളതിനാല് ഇവരുടെ കാര്യത്തില് പ്രത്യേകശ്രദ്ധ പുലര്ത്ത ണം.

വേനല്ക്കാ ലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില് ലേബര് കമ്മീഷ്ണര് തൊഴിലാളികള്ക്ക്ദ സൂര്യാഘാതം ഏല്ക്കാതനുള്ള സാധ്യത മുന്നിണര്ത്തി സൂര്യപ്രകാശം നേരിട്ട് ഏല്ക്കേ ണ്ടി വരുന്ന തൊഴില് സമയം പുനഃക്രമീകരിച്ച് ഉത്തരവിടും. അതിനനുസരിച്ച് തൊഴില് ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്. ഇരു ചക്ര വാഹനങ്ങളില് ഓണ്ലൈംന് ഭക്ഷണ വിതരണം നടത്തുന്നവര് ഉച്ച സമയത്തു (11 മുതല് 3 വരെ ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള് ഉറപ്പുവരുത്തേണ്ടതാണ്. അവര്ക്കു ചൂട് ഏല്ക്കാ്തിരിക്കാന് ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന് നിര്ദ്ദേ ശം നല്കുുകയും അതുപോലെ ആവശ്യമെങ്കില് യാത്രക്കിടയില് അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്കുമകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്ത്തയകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 മുതല് 3 വരെ) കുടകള് ഉപയോഗിക്കുകയും നേരിട്ട് വെയില് ഏല്ക്കാ്തിരിക്കാന് ശ്രദ്ധിക്കുകയും ചെയ്യുക.
യാത്രയിലേര്പ്പെയടുന്നവര് ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില് കരുതുക.നിര്മാടണ തൊഴിലാളികള്, കര്ഷക തൊഴിലാളികള്, വഴിയോര കച്ചവടക്കാര് തുടങ്ങിയവര് ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്. പി.എസ്.സി പരീക്ഷകളില് പങ്കെടുക്കുന്ന ഉദ്യോഗാര്ത്ഥി കള്ക്ക്് കുടിവെള്ള ലഭ്യത പരീക്ഷ കേന്ദ്രങ്ങളില് ഉറപ്പാക്കണം.

ക്ലാസുകള് ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില് വിദ്യാര്ത്ഥി കള്ക്ക്ു ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളില് വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാല് പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കഠിനമായ ചൂട് മാനസിക പിരിമുറുക്കം വര്ധിയപ്പിക്കാനുള്ള സാധ്യതയുണ്ട്. നഗരങ്ങളില് തണലുള്ള പാര്ക്കു കകള്, ഉദ്യാനങ്ങള് പോലെയുള്ള പൊതു ഇടങ്ങള് പൊതുജനങ്ങള്ക്കായയി പകല് സമയങ്ങളില് തുറന്ന് കൊടുക്കണം. യാത്രയില് ഏര്പ്പെ്ടുന്നവരും മറ്റ് ആവശ്യങ്ങള്ക്കാളയി നഗരങ്ങളില് എത്തുന്നവരും കൃത്യമായ ഇടവേളകളില് ശരീരത്തിന് തണലും വെള്ളവും വിശ്രമവും നല്കാന് ശ്രമിക്കണം.

തദ്ദേശ സ്ഥാപനങ്ങള് വാട്ടര് കിയോസ്‌കുകളില് വെള്ളം ഉറപ്പു വരുത്തണം. ഉച്ചവെയിലില് കന്നുകാലികളെ മേയാന് വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം.മൃഗങ്ങള്ക്കും പക്ഷികള്ക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, പുറത്തിറങ്ങുമ്ബോള് പാദരക്ഷകള് ധരിക്കുക, കുട്ടികളെയോ വളര്ത്തു മൃഗങ്ങളെയോ പാര്ക്ക് ചെയ്ത വാഹനങ്ങളില് ഇരുത്തി പോകാന് പാടില്ല.
തെറ്റായ വാര്ത്തികള് പ്രചരിപ്പിക്കാതിരിക്കുക, ആകാശവാണിയിലൂടെയും സര്ക്കാറര് സംവിധാനങ്ങളിലൂടെയും മുഖ്യധാര മാധ്യമങ്ങളിലൂടെയും വരുന്ന ഔദ്യോഗിക സന്ദേശങ്ങള് പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

അസ്വസ്ഥകള് അനുഭവപ്പെട്ടാല് ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
സൂര്യാഘാതമേറ്റ ആളുകളെ ശ്രദ്ധയില്പെഉട്ടാല് അവരെ കട്ടിലിലോ തറയിലോ കിടത്തി ഫാന് ഉപയോഗിച്ചോ വിശറി കൊണ്ട് വീശിയോ കാറ്റ് ലഭ്യമാക്കുക, നനഞ്ഞ തുണി കൊണ്ട് ശരീരം തുടക്കുക, വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും കൊടുക്കുക തുടങ്ങി ശരീരം തണുപ്പിക്കാനുള്ള ശ്രമങ്ങള് നടത്തണം. ഉടനെ വൈദ്യസഹായവും എത്തിക്കണം.

വേനല് മഴ ലഭിക്കുമ്ബോള് പരമാവധി ജലം സംഭരിക്കാനുള്ള നടപടികള് സ്വീകരിക്കണം. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള് ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കി പ്രസിദ്ധീകരിച്ച സംസ്ഥാന ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവര്ത്തകന മാര്ഗ്രേഖ (State Heat Action Plan) https://sdma.kerala.gov.in/heat-action-plan/ ലിങ്കില് ലഭ്യമാണ്. പൊതുജനങ്ങളും സര്ക്കാtര് സംവിധാനങ്ങളും എങ്ങനെയെല്ലാം തയ്യാറെടുക്കണമെന്നുള്ള വിവരങ്ങളും ഉഷ്ണകാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള പൊതുവിവരങ്ങളും ഇതില് നിന്ന് മനസ്സിലാക്കാന് സാധിക്കും.

Related posts

വി.തുളസീദാസിന് യാത്രയയപ്പ് നൽകി

Aswathi Kottiyoor

കൊവിഡ് വാക്സിനേഷന്‍ 109 കേന്ദ്രങ്ങളില്‍

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 962 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor
WordPress Image Lightbox