പേരാവൂർ :വ്യാജമദ്യവുമായി ബന്ധപ്പെട്ട രണ്ട് അബ്കാരി കേസുകളിൽ മാസങ്ങളായി മുങ്ങി നടന്ന നീണ്ടുനോക്കി ഒറ്റപ്ലാവ് സ്വദേശി മുരളി എന്നയാളെ പേരാവൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്ത് അറസ്റ്റ് ചെയ്തു.60 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും കൈവശം വെച്ചതിന് പ്രിവൻ്റീവ് ഓഫീസർ എം പി. സജീവനും പാർട്ടിയും 100 ലിറ്റർ വാഷ് സൂക്ഷിച്ചതിന് പ്രിവൻ്റീവ് ഓഫീസർ പി.സി ഷാജിയും പാർട്ടിയും വൈകുന്നേരം കേളകം ടൗണിൽ വെച്ച് അറസ്റ്റ് ചെയ്തത്. പ്രിവൻ്റീവ് ഓഫീസർ എം.പി. സജീവൻ, ഗ്രേഡ് പ്രിവൻറിവ് ഓഫീസർ ഇ.സി ദിനേശൻ
സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം ജയിംസ്, കെ.എ ഉണ്ണികൃഷ്ണൻ, എൻ.സി വിഷ്ണു, എ.എൻ ബിനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ ഇന്ന് കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കും.
previous post