ഇരിട്ടി : പ്രകൃതിക്ക് ദോഷമുണ്ടാക്കാത്തതും ലാഭകരവുമായ പദ്ധതിയാണ് പഴശി സാഗർ ജലവൈദ്യുത പദ്ധതിയെന്ന് വൈദ്യുത മന്ത്രി എം.എം. മണി. പഴശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പവർഹൗസിന്റെയും ഇലക്ട്രോ മെക്കാനിക്കൽ വിഭാഗത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കൂടുതൽ ജലവൈദ്യുത പദ്ധതികൾ ആരംഭിക്കും. സാമൂഹ്യപുരോഗതിക്ക് ഊർജത്തിന്റെ ആവശ്യം പോലെതന്നെ ഊർജസംരക്ഷണവും പ്രധാനമാണ്. ഇതിനായി പ്രസരണനഷ്ടം പരമാവധി കുറച്ച് 260 മെഗാവാട്ട് വൈദ്യുതിയെങ്കിലും ലഭിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
കുയിലൂര്‍ എഎല്‍പി സ്കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി. ജയരാജന് അധ്യക്ഷത വഹിച്ചു. ജലവൈദ്യുത പദ്ധതികൂടി വരുന്നതോടെ പഴശി പദ്ധതിപ്രദേശം സഞ്ചാരികളുടെ ആകർഷണകേന്ദ്രമായി മാറുമെന്ന് മന്ത്രി പറഞ്ഞു.കെഎസ്ഇബി ഡയറക്ടർ ഡോ.വി.ശിവദാസൻ, ചീഫ് എൻജിനിയർ സിജി ജോസ്, കെഎസ്ഇബി ഡയറക്ടർ ആർ.സുകു, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, കുയിലൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ, ജനപ്രതിനിധികളായ സി.വി.എൻ യാസറ, കെ. ശോഭന, ചീഫ് എൻജിനിയർ കെ.രാജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.
കുയിലൂരിലെ അണക്കെട്ടിന് സമീപമാണ് വൈദ്യുതപദ്ധതിയും വരുന്നത്. ചടങ്ങിനുശേഷം മന്ത്രിമാരും ഉദ്യോഗസ്ഥരും ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലൂടെ നടന്നു.
113 കോടി രൂപ ചെലവിൽ നിർമിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ 46 കോടി രൂപ ചെലവിലുള്ള തുരങ്കത്തിന്റെ നിർമാണം പൂർത്തിയായി. 48 രൂപ കോടിയുടെ ഇലക്ട്രിക്കൽ മെക്കാനിക്കൽ പ്രവൃത്തി ടെൻഡർ ചെയ്തുകഴിഞ്ഞു. പൂനെ ആസ്ഥാനമായ കിർലോസ്കർ ബ്രദേഴ്സ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് 7.50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പഴശി സാഗര്‍ ജലവൈദ്യുത പദ്ധതി. ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള പഴശി ബാരേജില്‍നിന്ന് അധികമായി ഒഴുക്കിക്കളയുന്ന ജലം ഉപയോഗിച്ച് ഊര്‍ജോത്പാദനം നടത്താന്‍ വിഭാവനം ചെയ്ത പദ്ധതിയാണിത്. പഴശി ബാരേജിന്റെ വലതുകരയില്‍ തുരങ്കം നിര്‍മിച്ച് അതിലൂടെ ജലം പ്രവഹിപ്പിച്ച് 25 മെഗാവാട്ട് വീതം സ്ഥാപിതശേഷിയുള്ള മൂന്ന് ജനറേറ്ററുകളില്‍നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വാര്‍ഷിക ഉത്പാദനശേഷി 25.16 ദശലക്ഷം യൂണിറ്റാണ്.
പഴശി റിസര്‍വോയറിന്റെ വലതുകരയില്‍ ജലപ്രവേശന മാര്‍ഗത്തിനുള്ള നിര്‍മിതികള്‍, 245 മീറ്റര്‍ ആകെ നീളം വരുന്ന മൂന്നു ശാഖകളുള്ള തുരങ്കം, 2.5 മെഗാവാട്ട് ശേഷിയുള്ള മൂന്ന് ഹൊറിസോണ്ടല്‍ കപ്ലാന് ടര്ബയിനുകളും ജനറേറ്ററുകളും, അരക്കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രസരണ സംവിധാനം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കുയിലൂര്‍ എഎല്‍പി സ്കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി. ജയരാജന് അധ്യക്ഷത വഹിച്ചു. ജലവൈദ്യുത പദ്ധതികൂടി വരുന്നതോടെ പഴശി പദ്ധതിപ്രദേശം സഞ്ചാരികളുടെ ആകർഷണകേന്ദ്രമായി മാറുമെന്ന് മന്ത്രി പറഞ്ഞു.കെഎസ്ഇബി ഡയറക്ടർ ഡോ.വി.ശിവദാസൻ, ചീഫ് എൻജിനിയർ സിജി ജോസ്, കെഎസ്ഇബി ഡയറക്ടർ ആർ.സുകു, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, കുയിലൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ, ജനപ്രതിനിധികളായ സി.വി.എൻ യാസറ, കെ. ശോഭന, ചീഫ് എൻജിനിയർ കെ.രാജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.
കുയിലൂരിലെ അണക്കെട്ടിന് സമീപമാണ് വൈദ്യുതപദ്ധതിയും വരുന്നത്. ചടങ്ങിനുശേഷം മന്ത്രിമാരും ഉദ്യോഗസ്ഥരും ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലൂടെ നടന്നു.
113 കോടി രൂപ ചെലവിൽ നിർമിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ 46 കോടി രൂപ ചെലവിലുള്ള തുരങ്കത്തിന്റെ നിർമാണം പൂർത്തിയായി. 48 രൂപ കോടിയുടെ ഇലക്ട്രിക്കൽ മെക്കാനിക്കൽ പ്രവൃത്തി ടെൻഡർ ചെയ്തുകഴിഞ്ഞു. പൂനെ ആസ്ഥാനമായ കിർലോസ്കർ ബ്രദേഴ്സ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് 7.50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പഴശി സാഗര്‍ ജലവൈദ്യുത പദ്ധതി. ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള പഴശി ബാരേജില്‍നിന്ന് അധികമായി ഒഴുക്കിക്കളയുന്ന ജലം ഉപയോഗിച്ച് ഊര്‍ജോത്പാദനം നടത്താന്‍ വിഭാവനം ചെയ്ത പദ്ധതിയാണിത്. പഴശി ബാരേജിന്റെ വലതുകരയില്‍ തുരങ്കം നിര്‍മിച്ച് അതിലൂടെ ജലം പ്രവഹിപ്പിച്ച് 25 മെഗാവാട്ട് വീതം സ്ഥാപിതശേഷിയുള്ള മൂന്ന് ജനറേറ്ററുകളില്‍നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വാര്‍ഷിക ഉത്പാദനശേഷി 25.16 ദശലക്ഷം യൂണിറ്റാണ്.
പഴശി റിസര്‍വോയറിന്റെ വലതുകരയില്‍ ജലപ്രവേശന മാര്‍ഗത്തിനുള്ള നിര്‍മിതികള്‍, 245 മീറ്റര്‍ ആകെ നീളം വരുന്ന മൂന്നു ശാഖകളുള്ള തുരങ്കം, 2.5 മെഗാവാട്ട് ശേഷിയുള്ള മൂന്ന് ഹൊറിസോണ്ടല്‍ കപ്ലാന് ടര്ബയിനുകളും ജനറേറ്ററുകളും, അരക്കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രസരണ സംവിധാനം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.