ശമ്പള പ്രതിസന്ധിയെ തുടർന്ന് സമരം ചെയ്യുന്ന കെഎസ്ആർടിസി യൂണിയനുകൾക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. പ്രതിസന്ധി സാഹചര്യത്തിലും ജീവനക്കാർ കഠിനാദ്ധ്വാനം ചെയ്യുകയാണ്. ജനങ്ങളെക്കുറിച്ച് യൂണിയൻ നേതാക്കൾക്ക് അല്പമെങ്കിലും ചിന്ത വേണമെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.
യൂണിയനുകൾ നടത്തുന്ന സമരം ഉടൻ നിർത്തണമെന്നും അല്ലെങ്കിൽ കോടതി പിന്മാറുകയാണെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സമരം നിർത്തിയിട്ട് കേസ് കേൾക്കാമെന്നും അല്ലെങ്കില്‍ ഇടക്കാല ഉത്തരവ് എല്ലാം പിൻവലിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയതോടെ സമരം നിർത്താമെന്ന് യൂണിയനുകൾ വ്യക്തമാക്കി.
നിരവധി ജീവനക്കാർ കോടതിക്ക് കത്തെഴുതുന്നുണ്ട്. അവരെക്കുറിച്ച് കോടതിക്ക് വലിയ അഭിമാനമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്ന് കേസ് ജൂലൈ 11ന് പരിഗണിക്കാൻ മാറ്റി.