രൂപയ്ക്കു വീണ്ടും കനത്ത നഷ്ടം. ഡോളറുമായുള്ള വിനിമയത്തിൽ 18 പൈസ ഇടിഞ്ഞ് 79.03 രൂപയിലെത്തി. ചരിത്രത്തിലാദ്യമായാണ് രൂപ ഇത്ര താഴ്ചയിലേക്കു പതിക്കുന്നത്.
രാജ്യത്തുനിന്നു വിദേശ നിക്ഷേപങ്ങൾ വ്യാപകമായി പിൻവലിക്കപ്പെടുന്നതും ക്രൂഡ് ഓയിൽ വിലവർധനയുമാണു രൂപയ്ക്കു തിരിച്ചടിയാകുന്നത്. ചൊവ്വാഴ്ചയും രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞിരുന്നു.
മോദി സർക്കാർ അധികാരമേറ്റ 2014 മേയിൽ 59 രൂപ 44 പൈസയായിരുന്നു വിനിമയനിരക്ക്. എട്ട് വർഷത്തിനിടയിൽ 20 രൂപയുടെ ഇടിവുണ്ടായി.