സംസ്ഥാനത്ത് വേനല്‍മഴയില്‍ 300 ലധികം കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കണക്കുകള്‍. കേരളത്തില്‍ വേനല്‍മഴ വീണ്ടും ശക്തമായേക്കുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നതോടെ കര്ഷകന് ഈ വേനല്‍ ബാക്കിയാക്കുന്നത് ദുരിതം മാത്രമാണ്.
വേനല്‍മഴയില്‍ 307.57 കോടിയുടെ കൃഷിനാശം സംഭവിച്ചതായാണ് കണക്ക്. ഈ വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 11വരെയുള്ള കണക്കുപ്രകാരം 63,485 കര്‍ഷകരുടെ 20,296.59 ഹെക്ടറിലെ കൃഷിയാണ് മഴയിലും കാറ്റിലും നശിച്ചത്. ഇതിൽ വന്‍തോതില്‍ വിളവെടുപ്പിനു പാകമായ പച്ചക്കറികളും ഉള്‍പ്പെടുന്നു.
മാര്‍ച്ച് ഒന്നിനും 31നുമിടയില്‍ 45.67 കോടിയുടെയും, ഏപ്രില്‍ ഒന്നിനും 11നുമിടയില്‍ 261.90 കോടിയുടെയും നാശനഷ്ടമുണ്ടായതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. ഹെക്ടര്‍ കണക്കിന് നെല്‍കൃഷി വെള്ളംകയറി പൂര്‍ണമായി നശിച്ചു.
വളത്തിന്റെ വിലവര്‍ധനയെത്തുടര്‍ന്ന് കര്‍ഷകര്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് മഴക്കെടുതിയുമുണ്ടായത്. ഇത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ സാമ്പത്തിക ബുദ്ധിമുട്ടിലുമായി.
4649.17 ഹെക്ടറിലെ നെല്ലും, 260.25 ഹെക്ടറിലെ പച്ചക്കറിയും, 1920 ഹെക്ടറിലെ മരച്ചീനിയും, എട്ട് ഹെക്ടറിലെ ഏലവും ഈ കാലയളവില്‍ നശിച്ചു.
തെങ്ങ്-7,605 എണ്ണം, റബര്‍-38,683 എണ്ണം, കുലച്ച വാഴ-14.18 ലക്ഷം, കുരുമുളക് ചെടികള്‍-10,705 എണ്ണം, കവുങ്ങ് -19,439 എണ്ണം എന്നിങ്ങനെയാണ് മറ്റു പ്രധാന വിളകളുടെ നാശത്തിന്റെ കണക്ക്.