കണ്ണൂർ: തോട്ടടയിൽ വിവാഹസംഘത്തിനു നേരേയുണ്ടായ ബോംബേറിൽ യുവാവ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി. ഏച്ചൂർ സ്വദേശി മിഥുന് ആണ് കീഴടങ്ങിയത്. എടയ്ക്കാട് പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മിഥുനടക്കം നാലുപേർക്ക് ബോബേറിൽ നേ രിട്ട് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
താഴെചൊവ്വയിലെ ഒരു കടയിൽനിന്ന് ഏറുപടക്കം വാങ്ങി അതില്‍ ഉഗ്ര സ്ഫോടകവസ്തുക്കള്‍ ചേര്‍ത്താണ് നാടന്‍ ബോംബുണ്ടാക്കിയത്. അറസ്റ്റിലായ അക്ഷ യ്യിനെ ഇവിടെയെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
സംഭവത്തിൽ 30 പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും ബോംബേറിനെക്കുറിച്ച് അറിയില്ലായിരുന്നെന്നും പ്രതികൾ നാലുപേർ മാത്രമാണെന്നും പോലീസ് പറഞ്ഞു.