അറ്റകുറ്റ പ്രവർത്തി പൂർത്തിയാക്കിയ പാൽച്ചുരം -ബോയ്‌സ് ടൗൺ റോഡ് തകർന്ന നിലയിൽ.69 ലക്ഷം രൂപ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഒരാഴ്ച മുമ്പ് ടാറിംഗ് നടത്തിയ റോഡാണ് തകർന്നത്.പാൽച്ചുരം ഹെയർപിൻ വളവുകളിലെ ടാറിംഗ് ആണ് തകർന്നത്.ഭാരം കയറ്റിയ വലിയ വാഹനങ്ങൾ കടന്നു പോയതാണ് തകരാൻ കാരണമെന്ന് കരാറുകാർ പറയുന്നു. എന്നാൽ അറ്റകുറ്റ പ്രവർത്തിയിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അറ്റകുറ്റ പ്രവർത്തി നടത്തുമ്പോൾ ജനകീയ കമ്മിറ്റി ഭാരവാഹികളും കേരള റോഡ് ബോർഡ് ഫണ്ട് അധികൃതരും പരിശോധനയ്ക്കായി ഉണ്ടായിരുന്നെങ്കിലും പ്രവർത്തിയിൽ അപാകതയുണ്ടെന്ന് തന്നെയാണ് നാട്ടുകാരുടെ ആരോപണം.