കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയിലെത്തുന്നവരുടെ നിരക്കിൽ കാര്യമായ വർധനയില്ല.
ഈ മാസം 15 മുതൽ 21 വരെയുള്ള കാലയളവിൽ, ശരാശരി 1,49,922 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 0.7 ശതമാനം പേർക്കു മാത്രമേ ഓക്സിജൻ കിടക്കകൾ ആവശ്യമായി വന്നുള്ളു. ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നത് 0.5 ശതമാനം പേരെ മാത്രമാണ്. എന്നാൽ ഈ കാലയളവിൽ, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുന്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 1,39,966 വർധന ഉണ്ടായി. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുന്പോൾ 201 ശതമാനം വർധന.