ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി മകരവിളക്ക് ദർശനത്തിന് സന്നിധാനം സജ്ജമാണെന്നു തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അറിയിച്ചു. 75,000 അയ്യപ്പഭക്തരെയാണ് ഇക്കൊല്ലം മകരവിളക്ക് ദർശനത്തിന് പ്രതീക്ഷിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും മകരവിളക്ക് ദർശനം. പർണശാലകൾ ഇക്കൊല്ലം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കൊല്ലം ഇതേവരെയുള്ള നടവരവ് 128,84,57,458 രൂപയാണ്. ഇതിൽ അപ്പം, അരവണ വില്പനയിലൂടെയുള്ള 5,98,09960 രൂപയും 51,4742230 രൂപയും ഉൾപ്പെടും.