ഇരിട്ടി: എന്റെ പായം, മാലിന്യ മുക്ത പായം എന്ന സന്ദേശത്തിലൂന്നി പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് പായം പഞ്ചായത്ത്. ഒറ്റത്തവണ ഉപയോഗമുള്ള മുഴുവന്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളും വാങ്ങുകയോ ,വില്ക്കുകയോ, കൊണ്ടുപോവുകയോ ചെയ്യില്ലെന്ന ലക്ഷ്യലേക്ക് പഞ്ചായത്തിനെ പ്രപ്തമാക്കുന്ന നടപടികളും പ്രവര്‍ത്തനങ്ങളും ബോധവത്കരണവും പൂര്‍ത്തിയായി . നാളെ ജില്ലാ കളക്ടര്‍ പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തും.
പരസ്ഥിതി വകുപ്പിന്റെ ഉത്തരവ് പ്രകാരം ഉപയോഗിക്കാന്‍ പാടില്ലാത 11 ഇനം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്ക്കുകയോ വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്യില്ലെന്ന വ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കും.
സിഡിഎസ്, കുടുംബശ്രീ, ഹരിത കര്‍മ സേന എന്നിവര്‍ക്കും വ്യാപാരികള്‍ സന്നദ്ധ പ്രവര്‍ത്തകര്‍, സ്കൂള്‍ പിടിഎ, മതസ്ഥാപനങ്ങളിലുള്ളവര് എന്നിവര്‍ക്കും ബോധവത്കരണം നല്കി. പഞ്ചായത്തിലെ പ്രധാന ടൗണുകളായ മാടത്തില്‍, പായം, എടൂര്‍, കോളിക്കടവ്, പേരട്ട എന്നിവിടങ്ങളില്‍ വ്യാപാരികളുടെ യോഗം വിളിച്ച് നിര്‍ദ്ദേശം നില്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ്.പ്രസിഡന്റ് വിനോദ് കുമാര്‍ എന്നിവര്‍ പറഞ്ഞു.
ഹരിത പ്രോട്ടോക്കോൾ പാലിച്ചു മാത്രമെ വിവാഹം നടത്തുന്നുള്ളുവെന്ന് ഉറപ്പു വരുത്തും. വിവാഹത്തിന് ശേഷം വധു – വരാന്മാരില് നിന്ന് ഇത്തരത്തിലുള്ള സാക്ഷ്യ പത്രം വാങ്ങും. വാര്‍ഡ് അംഗവും സാക്ഷ്യപത്രം നല്‍കണം. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് വില്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനയും ആഴ്ചയിൽ നടത്തും.