ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ നൽകിയ സമയം പിന്നിട്ടിട്ടും നായക സ്ഥാനം ഒഴിയാൻ വിരാട് കോലി തയാറാകഞ്ഞതോടെയാണു നായക സ്ഥാനത്തു നിന്നു കോലിയെ നീക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്താൻ ബിസിസിഐ തീരുമാനിച്ചതെന്നു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഏകദിന ഫോർമാറ്റിൽ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി ബിസിസിഐ രോഹിത് ശർമിയെ പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകം റിപ്പോർട്ട് പുറത്തുവന്നു. ട്വന്റി20 ലോകകപ്പിനു ശേഷം ട്വന്റി20യിലെ നായകസ്ഥാനം രാജവയ്ക്കുമെന്നു മുൻപു പ്രഖ്യാപിച്ചതോടെതന്നെ കോലിയുടെ ഏകദിന ക്യാപ്റ്റൻ സ്ഥാനവും നഷ്ടമാകുമെന്നു തിർച്ഛയായിരുന്നതായും റിപ്പോർട്ടിലുണ്ട്.
ക്യാപ്റ്റൻസി ഒഴിയുന്നതായി പ്രഖ്യാപിക്കാൻ ബിസിസിഐ നൽകിയ 48 മണിക്കൂർ സമയം പിന്നിട്ടിട്ടും കോലി നിശ്ശബ്ത പാലിച്ചതോടെയാണു തീരുമാനം എന്നാണു റിപ്പോർട്ട്.
വർക്‌ലോഡ് ചൂണ്ടിക്കാട്ടിയാണു ട്വന്റി20യിലെ നായക സ്ഥാനം ഒഴിയുന്നതായി കോലി നേരത്തെ പ്രഖ്യാപിച്ചത്. പിന്നാലെ 20ട്വന്റിയിൽ ഇന്ത്യയുടെ നായകനായി രോഹിത് ശർമയെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു