സ്കൂളുകളില്‍ ക്ലാസ് സമയം വൈകീട്ട് നാലുമണി വരെയാക്കാൻ തീരുമാനം. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
നിലവിൽ ഉച്ചവരെയാണ് ക്ലാസ്. കോവിഡ് സാഹചര്യത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇടവിട്ട ദിവസങ്ങളിലാണ് മിക്ക സ്കൂളുകളിലും ക്ലാസ് നടക്കുന്നത്. അധ്യന സമയം വളരെ കുറഞ്ഞത് വിദ്യാർഥികളെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്കൂൾ സമയം വൈകീട്ടുവരെയാക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷമായിരിക്കും ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുക.
പ്ലസ് വണ്ണിന് 50 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കാനും വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.