രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കാൻ കോവിഡ് അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
രണ്ടാംഡോസ് വാക്സിൻ എടുക്കാൻ കാലാവധിയായവരുടെ വിവരം തദ്ദേശ സ്ഥാപന തലത്തിൽ ശേഖരിക്കണം. അത്തരക്കാരെ കണ്ടെത്തി വാക്സിൻ നൽകാനുള്ള സംവിധാനമൊരുക്കണം. ജില്ലാ കളക്ടർമാർ, ജില്ലാ ചുമതലയുള്ള മന്ത്രിമാർ എന്നിവർ തദ്ദേശ സ്ഥാപന പ്രതിനിധികളെ വിളിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തണം. വാർഡ് തല സമിതികളും മറ്റു വകുപ്പുകളും ചേർന്ന് ആവശ്യമായ നടപടികൾ എടുത്ത് വാക്സിനേഷൻ പൂർത്തീകരിക്കണം.
സിഎഫ്എൽടിസി, സിഎസ്എൽടിസി എന്നിവ ആവശ്യമെങ്കിൽ മാത്രം നില നിർത്തിയാൽ മതിയെന്നു യോഗം തീരുമാനിച്ചു. സ്കൂളുകളിൽ കോവിഡ് ബാധയുണ്ടായാൽ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് ധനസഹായ വിതരണം പെട്ടെന്ന് പൂർത്തീകരിക്കാനും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.