കെഎസ്ആർടിസി പണിമുടക്കിൽ രണ്ടാം ദിനവും യാത്രക്കാർ വലഞ്ഞു. സിഐടിയുവും ബിഎംഎസും പിന്മാറിയിട്ടും ഇന്നലെ 7% സർവീസുകൾ (268 സർവീസുകൾ) മാത്രമാണ് ഓടിയത്. ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫും എഐടിയുസിയുമാണ് പണിമുടക്ക് നടത്തിയതെങ്കിലും കൂടുതൽ ജീവനക്കാർ സഹകരിച്ചതിനാലാണ് സർവീസുകൾ കുറഞ്ഞത്. ജോലിക്കെത്തിയത് 9.69% ജീവനക്കാർ. സമരത്തെ നേരിടാൻ ഇറക്കിയ ഡയസ്നോൺ ഉത്തരവ് മാനേജ്മെന്റിന്റേതാണെന്നും സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു