120 ദിവസത്തിൽ ക്ഷീരസംഘത്തിന് 90 ലിറ്റർ പാൽ നൽകിയാൽ സംഘം ഭാരവാഹിയാകാമെന്ന് മന്ത്രി വി.എൻ. വാസവൻ. 2021-ലെ സഹകരണ സംഘം (രണ്ടാം ഭേദഗതി ) ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
180 ദിവസത്തിനകം 500 ലിറ്റർ പാൽ അളക്കുന്നവർ മാത്രം ക്ഷീര സംഘം ഭാരവാഹിയാകുമെന്നായിരുന്നു നിയമസഭയിൽ അവതരിപ്പിച്ച കരട് ബില്ലിൽ പറഞ്ഞിരുന്നത്.
സബ്ജക്ട് കമ്മിറ്റിയിലെ നിർദേശ പ്രകാരം ഇതിന് മാറ്റം വരുത്തിയതായി മന്ത്രി പറഞ്ഞു. നിയമസഭ പാസാക്കിയതു പ്രകാരം ഒരാൾ ദിവസവും 2.78 ലിറ്റർ പാൽ അളന്നാൽ വർഷത്തിൽ 500 ലിറ്ററാകുമെന്ന് മന്ത്രി വ്യക്തമാക്കി. ക്ഷീര സംഘത്തിൽ പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനം വനിതകൾക്കായി നീക്കിവയ്ക്കണം.
ഭരണ പ്രതിപക്ഷ യോജിപ്പുണ്ടാക്കി കേരള ബാങ്ക് നിലവിൽ വരണം. ഇതിലേക്കായി പ്രതിപക്ഷവുമായി ചർച്ചയ്ക്കു തയാറാണെന്ന് മന്ത്രി പറഞ്ഞു.
സഹകരണ സംഘത്തിലെ നിയമനം പിഎസ് സിക്കു വിടുന്നതു സംബന്ധിച്ച് ഉടൻ വിജ്ഞാപനമിറങ്ങും.