കൊട്ടിയൂര്‍: മാനന്തവാടി -മട്ടന്നൂര്‍ വിമാനത്താവള റോഡുമായി ബന്ധപ്പെട്ട് ബോയ്സ് ടൗണ്‍ മുതല്‍ അമ്പായത്തോട് വരെയുള്ള രണ്ടുവരി പാത കടന്നു പോകുന്ന സ്ഥലങ്ങളില്‍ വനം ഭൂമി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് പരിശോധനയും സര്‍വേയും നടത്തി. റോഡിന് വനഭൂമി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.കൊട്ടിയൂർ -പേര്യ റേഞ്ചുകളിലാൽ ആറ് മീറ്റർ വീതിയിൽ 1.2 കിലോമീറ്റർ അതിർത്തിയാണ് വനഭൂമി വിട്ടുകിട്ടേണ്ടത്. പ്ലാനും, എസ്റ്റിമേറ്റും തയാറായാൽ ഭൂമിവിട്ടുകിട്ടുന്നതിനായി കേന്ദ്ര സർക്കാരിന് അപേക്ഷ സമർപ്പിക്കും.
നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് പ്ലാനിംഗ് ആൻഡ് റിസര്‍ച്ച് സെന്റര്‍ സയന്റിസ്റ്റ്, കേരള റോഡ് ഫണ്ട് ബോര്‍ഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ പി. സജിത്ത്, അസിസ്റ്റന്റ് എൻജിനീയര്‍ പി.കെ. റോജി, കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നരോത്ത്, പേര്യ റേഞ്ച് ഓഫീസര്‍ എന്‍.വി. സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.